Search This Blog

Saturday, November 3, 2012

സഖേ !

നിന്‍ വിരലുകളിറ്റൊരാ കുളിരിലാ - യെന്‍ കവിള്‍ വരളാതിരിപ്പൂ കാലമായ്‌ ഹൃദയമേകിയ താളമര്‍മ്മരങ്ങളാല്‍ കരള്‍തുടിച്ചാര്‍ദ്ര പ്രണയരാഗങ്ങളായ്‌ അരികിലായ് നിന്നുടലുരഞ്ഞു ഞാനാ - ക്കവിതയോലും കരണത്തിലലിഞ്ഞിടാന്‍ തണുവകന്നൊരാ വിറ തന്‍റെ മൂര്‍ദ്ധാവി - ല ണുവിടാതമര്‍ന്നുവോ നിന്‍റെ ചുണ്ടുകള്‍ ഇമകള്‍കുതിരാതിരിക്കുവാനിജ്ജീവിതത്തി- ന്നിഴകള്‍ പാവിടാനൊരുക്കി നിര്‍ത്തിയും ചിറകു നീര്‍ത്തി ഞാനുയരമൊതുക്കിടാ - നരികിലെനിക്കു നീ തണല്‍ പാകി നിന്നതും ഇരുള്‍ മൂടിയൊതുങ്ങാതിരിക്കുവാനെനിക്കാ നിറമെഴും സ്വാന്തം പകുത്തു തന്നതും പതിരെതിരറിഞ്ഞു ജീവായനത്തില്‍ പതിതയാവാതിരിക്കാന്‍ പകര്‍ന്ന നിന്‍ ചൂടും നിഴലലിഞ്ഞകലുമ്പോളെന്തിനായ് ഞാന്‍ മിഴിനീരു വാര്‍ക്കണമെന്‍ പ്രിയ സഖേ ! ഇനിമേലൊടുങ്ങാത്ത നിന്നംഗുലീതപം കവിളേറിയെന്നോടു ചിരി തൂകുവാനുരയ്ക്കുമ്പോള്‍

Friday, June 8, 2012

ഗീതാഞ്ജലി

അനന്തമാക്കി നിര്‍ത്തുന്നു നീയെന്നെ - യതുതന്നെയവിടുത്തെ സൌഖ്യവും നവമൊരു ജീവനിതില്‍ നീ നിറയ്ക്കുമ്പോഴും നൌകയിതനു നിമിഷം ശൂന്യമെന്‍ പ്രഭോ ! മന്നില്‍ കുന്നിലൂടെയും ,ഈ പൂവാടിയിലും മനം ചേര്‍ന്നേന്തിയോരാ പുല്ലാംകുഴല്‍ ശ്വാസനിശ്വാസമാക്കിയോരാര്‍ദ്ര ഗീതങ്ങളാ - ശ്വാസമീ മന്നിന്നു നിത്യമതു പോല്‍ നവവും അനശ്വരമാമക്കരസ്പര്‍ശമെന്‍ പ്രഭോ ! നിനവേന്തി തുളുമ്പി നില്‍ക്കുന്നെന്‍ ഹൃത്തടം ഏകിയെനിക്കു നീയീ ജന്മമന്വര്‍ത്ഥ - മതിലേറെ വാക്കിന്നതീതമാമൌന്നത്യം എത്തുന്നീച്ചെറു കൈയ്യിലേക്കങ്ങു തന്‍ മുഗ്ദ്ധമാം സ്നേഹ സമ്മാനങ്ങളനന്തം കൊഴിയുന്നിതളുകളീ കാലത്തിനപ്പോഴു - മൊഴിയാതെ നിറയ്ക്കുന്നു നിന്‍ കൃപയീ നൌകയില്‍ GITANJALI I THOU hast made me endless, Such is THY pleasure . This frail vessel THOU Emptiest again and again, And Fillest it ever with fresh life. This little flute of a reed, THOU has carried over Hills and Dales, And Hast breathed through it Melodies eternally new. At the immortal touch of THY hands My little heart loses its limit in joy And Gives birth to utterance ineffable. THY infinite gifts come to me only on These very small hands of mine. Ages pass, And Still THOU pourest, And Still there is room to fill. TAGORE

Wednesday, April 11, 2012

വിഷുപ്പുലരി

വെയില്‍ മോന്തി വറുതിയാലുറ തുള്ളി നില്‍ക്കും
വസുന്ധരേ ! നിന്നിടനെഞ്ചിലുയരുമഗ്നിയാല്‍
തൊടി നിറഞ്ഞുലയുന്ന ഹേമ വര്‍ണ്ണക്കൊലുസ്സുകള്‍
മേടപ്പുലരി നിറയ്ക്കുന്നാര്‍ദ്രമൊരു വിഷുപ്പാട്ട് ചേര്‍ത്തിതാ .

ഒരുതിരി വെളിച്ചവുമീ കൃഷ്ണശിലയു -
മിരുകണ്ണു പൊത്തിയരികിലീയുണ്ണിയും
കസവുചേല്‍താരുണ്യമഴകിട്ടു നില്‍ക്കും പുലരിക്കു
കണിയുരുളി നിറയും കനിയുമാ, മാലേയ ഗന്ധവും

ശ്രമബിന്ദു മണമൂറി മണ്ണിന്‍ പ്രസൂതികള്‍
മിഴികളില്‍ കുളിരിടും തൊടിയിലെ കളമിതില്‍
മധുവൂറുമൊരു പാട്ടിനാല്‍ വിഷുപ്പക്ഷി നീ
വ്യധയകറ്റാന്‍ ശുഭചിലമ്പുതിര്‍ക്കുമുപ്പനോടൊത്തിടുക

നീര്‍ തേടിയലയുമാ വേരിലൂടുര്‍വി തന്‍ ദാഹാഗ്നി
നേരുറയുന്ന പീതമലര്‍ച്ചിന്തായ് തൊടിയിലെ കൊന്നയില്‍
ഗ്രീഷ്മപ്പകര്‍ച്ച തന്‍ നെറുകയിലുഷ്ണദുഃഖ ങ്ങള്‍
ശീതമാകുന്നിതാ നിന്‍ പൂക്കണിപ്പുലരിയില്‍

Sunday, April 8, 2012

കാറ്റേ നീ

വരിക നീയൊരു വര്‍ഷവുമേന്തിത്തെക്കന്‍ കാറ്റേ !
ചിറകിലായപ്പാട്ടുകാരനാം കിളിയെയും കൂട്ടുക .
ഏകുക നീയൊരു സ്വപ്നമീ വീണടിഞ്ഞ പൂവിന്നൊരു -
ക്കുകൊരു നീലനീരദപ്പട്ടീ മഞ്ഞുതീരത്തായി .

എന്തു നീ ചെയ്തിത്ര ക്രൂരമായിന്നു രാവി -
ലന്ധമായെന്‍ ജാലക ചില്ലുകളുടച്ചുവോ
അന്യമാക്കിയാ ജാലപ്പടിയൊരു മരക്കുരിശ്ശു പോ -
ലെന്നിടനാഴിയിലാ ചില്ലുകള്‍ ചിതറിയകലുന്നുവോ

ചുവരുകളിലുലയുന്നിതായെന്നരുമചിത്രങ്ങള്‍
ചിലമ്പിപ്പറക്കുന്നിതായെന്‍ കടലാസ്സുകള്‍
ചിതറിയമാരുന്നിതായെന്‍ കവിതക -
ളമറിത്തിമിര്‍ത്തു നീയെന്നെയകലെയാക്കുന്നുവോ ?

Poet ROBERT FROST
To The Thawing Wind

Come with rain, O loud Southwester!
Bring the singer, bring the nester;
Give the buried flower a dream;
Make the settled snow-bank steam;
Find the brown beneath the white;
But what’re you do to-night,
Bathe my window, make it flow,
Melt it as the ices go;
Melt the glass and leave the sticks
Like a hermit's crucifix;
Burst into my narrow stall;
Swing the picture on the wall;
Run the rattling pages o'er;
Scatter poems on the floor;
Turn the poet out of door.

( Thanks To BABU THALIATH)

വാതില്‍ക്കലാരോ........................

വാതിലുകള്‍ ചാരാത്ത പടിപ്പുരക്കോലായ്ക്കുമുള്ളിലാ -
യാതുരതകള്‍ കൂട്ടിരിക്കുമീ വെയില്‍ ചാഞ്ഞ വേളയില്‍
മുട്ടി വിളിക്കുന്നിതാരോയെന്‍ ജീവിതച്ചുവരിലെ
പൂട്ടാതിരിക്കുന്ന വാതിലിലൊട്ടു നേരമായി

ആകുലതകള്‍ വിറയിട്ട കൈയ്യാലത്തിരി കെടുത്തി
വാതിലരികു കാതോര്‍ത്തു മൂകമായ് നിന്നു ഞാന്‍
ഇണ ചേര്‍ത്ത പാണിയാലൊരു വേളയാചിച്ചു നി -
ന്നിണയാമി ദേഹിയൊരു വേളകൂടി നല്‍കുവാന്‍

മിടിപ്പുകളിടയ്ക്ക കൊട്ടിക്കളിക്കും ഹൃത്തിന്റെയോര -
ത്തിടവിട്ടു വീണ്ടുമാവാതിലില്‍ മുട്ടുന്നിതാരോ
പരതി ഞാനരികിലെ കിളിവാതിലിലൂടെയ -
പരനാരെങ്കിലുമകം പൂകിടാനറിയിപ്പു നല്‍കി

ആര്‍ദ്രമാമൊരു നോട്ടമെന്‍ കൂടിനേകിയപരന്റെ ചിറകില്‍
സാന്ദ്രമാമൊരോര്‍മ്മ ക്കുറിപ്പേകിയകലുന്നു മൂകമായ്
പരപ്പാര്‍ന്നോരീ പ്രപഞ്ച നൈര്‍മ്മല്യ ത്തിലുണ്മയാ -
ലിരുള്‍ പകലറിയാത്ത കാലത്തിലലിഞ്ഞിടാന്‍



It went many years,
But at last came a knock,
And I thought of the door
With no lock to lock.

I blew out the light,
I tip-toed the floor,
And raised both hands
In prayer to the door.

But the knock came again
My window was wide;
I climbed on the sill
And descended outside.

Back over the sill
I bade a “Come in”
To whoever the knock
At the door may have been.

So at a knock
I emptied my cage
To hide in the world
And alter with age.

Friday, April 6, 2012

ഒരു കുളിര്‍ക്കണം പോലെ നീ !!

ചൊരിയുകെനിക്കിത്തിരിക്കരുണ നീ നാഥാ !
കഠോരമായ് ,തപമാര്‍ന്ന ഹൃത്തിലേക്കിട മുറിയാതെ
ആര്‍ദ്രമാമൊരു പാട്ടിന്റെ ചിന്തുകളുതിര്‍ക്കൂ
നിദ്ര കൈവിട്ടു നേരുകളകന്നോരീ ജീവിതത്തില്‍

അക്കൈവിരല്‍ത്തുമ്പിനാലൊരു സാന്ത്വനസ്പര്‍ശമേകൂ
വികലമായ് വിറ പൂണ്ടോരീ മനസ്സിന്റെ തോളില്‍
ശാന്തി തന്‍ ചിറകിലേക്കൊരുവേള കുടിയിരുത്തെന്നെ നീയീയ -
ശാന്തി തന്‍ കുടിയിടം ചിരമായൊരു താഴിട്ടു പൂട്ടുക

ശൂന്യമാമെന്‍ ഹൃദയത്താലക്കുമ്പസ്സാരക്കൂടണയുമ്പോള്‍
രാജ ! എഴുന്നെള്ളുകെന്റെയുള്ളിലേക്കാ ചെങ്കോലുമായി
അതിരുടഞ്ഞ തൃഷ്ണയാലന്ധനായോരെന്നുള്ളിലേ -
ക്കതിവേഗമലറിയൊരു മിന്നല്‍പ്പിണറായെത്തുക നീ .

When the Heart is
Hard and Parched up
Come up on me
With a Shower of
Mercy

When Grace is Lost
From Life
Come with a Burst of
Song.

When tumultuous work raises
Its din on all sides
Shutting me out from
Beyond
Come to me
My Lord of Silence
With thy peace and rest.

When my beggarly Heart
Sits crouched
Shut up in a Corner
Break open the door
My King
And
Come with the ceremony
Of a King.

When Desire blinds the mind
With delusion and dust
O thou Holy one
Thou wakeful
Come with thy Light
And
Thy thunder.

GEETHAANJALY

Friday, March 30, 2012

കുന്നുകള്‍

കുന്നുകളുടയ്ക്കരുതു കുഞ്ഞേ ! ജീവന്റെ വഴിയില്‍
കുന്നിന്‍ നീര്‍ക്കണ്ണു നിന്നുയിരിന്‍ വെളിച്ചമാണോര്‍ക്ക
കുരുതികളരുതരുതീരുമ്പിന്റെ കൊമ്പാലീ -
യുര്‍വിതന്‍ മുലക്കണ്ണു മാന്തിനിനക്കൊരു മേട വേണ്ടാ

ഇലപ്പച്ചകളഴലു തിങ്ങിയീ മരച്ചില്ലയി -
ലരക്കണം നീരിനായാലമുറയുയര്‍ത്തുമ്പോള്‍
ആതുരതകളടക്കിയിളം കുരുന്നിന്നുദരദാഹമാറ്റാ -
നാവോളമലയുമമ്മയെപ്പോലീ മരവേരുകള്‍

ഇവിടെയീയുടലുണങ്ങിയ മരപ്പൊത്തിലിളം കിളിക -
ളൊരു ചിറകൊച്ചയോടൊത്തു മഴപ്പാട്ട് കാതോര്‍ത്തിടുന്നു
ചുടലയിതിലൊടുങ്ങാക്കനലുകള്‍ വറുതിക്കാറ്റിന്റെ
ചുംബനക്കൊതിയൂറി തീക്കണ്ണു കാട്ടി തിറയാടി നില്‍പ്പൂ

ഉടല്‍ മുറിഞ്ഞുയിരറ്റൊരെന്‍ നീര്‍ക്കുന്നരികി -
ലുടയോരുയര്‍ത്തുന്ന മുഷ്ടിചേര്‍ന്നൊരുകൊടിക്കൂറ
മണ്ണിന്‍ മുറിപ്പാടൊഴുക്കിയ ചോരയില്‍ മുങ്ങി -
യെണ്ണിത്തികച്ചോരാദിനമൊടുവിലുപെക്ഷിക്കുന്നു ജീവനും

കാലക്കണക്കിനു മറുകുറിപ്പൊരുക്കി ജീവന്റെ -
യെലുകയില്‍ വാപൂട്ടി നില്‍ക്കുന്നെന്റെ ദൈവം .
ഋതുവായൊരു പരശ്ശതമാത്മരേണുക്കള്‍ തുടിക്കാതെ
മൃതമാകുന്നെന്റെ ഗംഗ ,വന്ധ്യമാകുന്നെന്‍ ജരായൂ .

കുന്നിവളമ്മിഞ്ഞ നല്‍കിക്കുളിരുകോരി -
യെന്നും ഹരിതപ്പരപ്പാക്കിയ വിളപ്പാടം
കണ്ണടഞ്ഞുറവച്ചാവിന്‍ പറമ്പായഴലുറഞ്ഞ
മണ്ണീന്നകലുന്നു വയല്‍ക്കൊറ്റി തന്‍ ധ്യാനവും കിളിച്ചിലമ്പും

നീര്‍ദാഹമാറ്റാന്‍ നിര കൊള്ളുമീ പാത്ര കിടുക്കത്തി -
ലാരാലുമറിയാതെ പോകുന്ന മണ്‍രോദനമടങ്ങി നില്‍പ്പൂ
പതിരുകള്‍ പകയേറ്റി നിറയുന്നു ,പകല്‍ക്കിളിയുമകലുന്നു
പുകയുന്നുള്ളമിനി കുന്നുകളുടയ്ക്കരുതെന്റെ കുഞ്ഞേ !!

Thursday, March 15, 2012

കറുമ്പന്‍

കറുപ്പായ് പിറവിയിലുര്‍വി ചുംബിച്ച ഞാനാ -
നിറപ്പോരിലഗ്നി കോരും കൌമാരയാത്രയിലും
നെരിപ്പോടു പോലിടനെഞ്ചു നിറയുമുഷ്ണയൌവ്വനത്തിലു -
മരവയര്‍ കാളിയോരാതുരതയിലുമെന്‍ മേനി കറുപ്പ് തന്നെ

പകപ്പോരു മുറുകിയ മണ്ണിലുമെരിപൊരിക്കൊണ്ട
പകലിന്റെ മൂര്‍ച്ചയിലും പതറാക്കറുപ്പാണിതറിക നീ
ചിറ കെട്ടിയതിരിട്ടോരടിമക്കൊടുംകാറ്റിലു മ -
ത്തുടതുള്ളി തീ ചീറ്റുമുയിരറുപ്പിലുമെന്‍ മേനി കറുപ്പ് തന്നെ

പകലിന്‍ പകര്‍ച്ചയിലുമിരവിലു മണുമാത്രയൊഴിയാതെ
പല വേള മാറുന്ന നിറമുള്ള നിനക്കായ്
നിറയുന്നതെന്തു ന്യായമൊരു വാക്കിനാലൊരു നോക്കിനാ -
ലുറയും കലിപ്പിനാലെന്‍ കറുപ്പുമേല്‍ കാര്‍ക്കിച്ചു തുപ്പാന്‍ .


When I born, I black
When I grow up, I black
When I go in Sun, I black
When I scared, I black
When I sick, I black
And when I die, I still black
And you white fellow
When you born, you pink
When you grow up, you white
When you go in sun, you red
When you cold, you blue
When you scared, you yellow
When you sick, you green
And when you die, you gray
And you calling me colored ??

(An Unknown African Writer)

Wednesday, March 14, 2012

ഏകാകിയായ കൊയ്ത്തുകാരി

The Solitary Reaper
Behold her, single in the field,
Yon solitary Highland Lass!
Reaping and singing by herself;
Stop here, or gently pass!
Alone she cuts and binds the grain,
And sings a melancholy strain;
O listen! for the Vale profound
Is overflowing with the sound.

No Nightingale did ever chaunt
More welcome notes to weary bands
Of travellers in some shady haunt,
Among Arabian sands:
A voice so thrilling ne'er was heard
In spring-time from the Cuckoo-bird,
Breaking the silence of the seas
Among the farthest Hebrides.

Will no one tell me what she sings?--
Perhaps the plaintive numbers flow
For old, unhappy, far-off things,
And battles long ago:
Or is it some more humble lay,
Familiar matter of to-day?
Some natural sorrow, loss, or pain,
That has been, and may be again?

Whate'er the theme, the Maiden sang
As if her song could have no ending;
I saw her singing at her work,
And o'er the sickle bending;--
I listened, motionless and still;
And, as I mounted up the hill,
The music in my heart I bore,
Long after it was heard no more.

William Wordsworth



പദമൂന്നിടൂ നിശ്ശബ്ദം , കാതാല്‍ കടം കൊണ്ടിടൂ ,
നിശ്ചലമൊരു ദുഃഖഗീതം കാതോര്‍ത്തു നില്‍ക്കും
ദാരുവുമീ ദലസഞ്ചയങ്ങളും ,കിളികളു -
മാര്‍ദ്രമീയീണം തുളുമ്പും താഴ്വരയും

താളം ചുരത്തിയമരുന്നോരരിവാള്‍ത്തലപ്പാ -
ലാഴത്തില്‍ മുറിച്ചടുക്കും കതിര്‍ക്കറ്റയോടൊത്ത്
നാട്ടു പെണ്‍കൊടിയവളഴലരച്ചു ചേര്‍ത്തുള്ള
പാട്ടു പാടി നില്‍ക്കുന്നതില്ലേയീ വയലിലേകാകിയായി

മണലാഴിയിലാപ്പെരുവഴിയിലിറ്റു
തണല്‍ തേടിയലയും യാത്രികരവര്‍തന്‍ ചുണ്ടി -
ലണപൊട്ടിയൊഴുകുന്ന നൊമ്പരത്തി -
ന്നീണമായ് പ്പോലും പാടിയില്ലിതു പോല്‍

നീണ്ട കടല്‍മൌനത്തിലായ് തുളയി -
ട്ടാണ്ടു പോകുന്നൊരു ദുഃഖഗീതം പോലെ
ഇരുളിന്റെയാഴമായിത്ര നൊമ്പരച്ചിന്തായുള്ളില്‍
നിറയുമിപ്പെണ്‍കൊടിപ്പാട്ടിന്‍ പൊരുളെന്തായിടാം ?

ഏതോ പുരാതന യുദ്ധശേഷിപ്പാം മുറിവിലൂടെ
മൂകമായൊഴുകും നോവിന്റെ ഗദ്ഗദച്ചിന്തായിടാം
ഇന്നവള്‍ക്കേറ്റോരഴലിന്റെ നെറുകയി -
ലതിരറ്റു നിറയും വേദനപ്പൂക്കളുമായിടാം

എങ്ങോ കൊഴിഞ്ഞു പോയോരാശാമുകുളത്തിന്‍
തിങ്ങിച്ചിനുങ്ങുന്ന നഷ്ടദുഃഖങ്ങളും ആയിരിക്കാം

ഇനിയൊരു വിരാമമില്ലാത്തൊരാപ്പാട്ടിന്റെയീണവു -
മനുസ്യൂതമലയായ് നിറയുമീക്കാറ്റിന്റെ താളവും
കതിരിന്റെ മണം ചേര്‍ത്തു ചിലമ്പി ചിരിക്കുമരിവാളുമാ -
കൊതിയൂറുമാര്‍ദ്ര ദുഃഖത്തിന്റെ ഗീതവും കരളേറ്റിടുന്നു ഞാന്‍

Tuesday, February 21, 2012

എന്റെ വൃന്ദാവനക്കാറ്റില്‍.........

ഉള്ളിലെ നീറ്റലിന്‍ നോവാല്‍ പടരും കയ്പ്പുനീര്‍
കണ്ണാ ! നിന്‍ മുളംതണ്ടിലാ വിരല്‍നൃത്തമേറ്റെടുക്കും
നൈവേദ്യമായൊരുക്കുമീക്കവിതയില്‍
നല്ലോടക്കുഴല്‍പ്പാട്ടിന്‍ മധുരം നീ ചേര്‍ക്കൂ

ചിന്തുകള്‍ പാടിയീ ചിറകുകള്‍ നീര്‍ത്തി നിന്‍
വൃന്ദാവനത്തിന്റെ ശ്വാസമായലിഞ്ഞിടട്ടെ
എന്നുമീക്കാതിലാ വേണുരാഗങ്ങളെ
പൊന്നായ്ക്കൊരുക്കാന്‍ കൊതിക്കുന്നു ഞാന്‍

ഈ ക്കാറ്റിതേറ്റു തരുന്നോരീയമ്പാടിപ്പൂമണം
നീയായി നിറയും തുളുമ്പുമെന്നിലെന്നും
ഈ നീലക്കടമ്പിന്റെ ശീതളഛായില്‍
ഞാനെന്നെ മറന്നലിയുന്നു നിന്നിലായി

യമുനയിന്നെനിക്കായൊരുക്കും കുളിര്‍പ്പുടവ -
യിമപൂട്ടി നിറച്ചാര്‍ത്തായ്, നീയായണിഞ്ഞിടട്ടെ
മധുവൂറി നിറയും മനസ്സിലായ്‌ കണ്ണാ ! നിന്‍
മധുരിമച്ചേലുകളൊഴിയാതൊരുക്കിടട്ടെ

വൃന്ദാവനത്തിലെന്റെ മണ്‍ കുടില്‍ ക്കോണില്‍
മന്ദാരച്ചാര്‍ത്തുമായി നില്‍ക്കും മണ്‍ചിരാതില്‍
ഹേമമയൂഖമായ് തെളിയുമെന്നാത്മാവില്‍
ശ്യാമവര്‍ണ്ണാ നിന്റെ കണ്‍കോണൊരു മാത്ര തന്നുവെങ്കില്‍

വണ്ടാല്‍ തുളച്ചോരീ തണ്ടിന്റെ ചുണ്ടിലായ്
വൃന്ദാവനക്കാറ്റു ചുംബനം കൊണ്ടു മയങ്ങുമ്പോള്‍
മധുരക്കുളിര്‍ രാഗമെന്റെ കാതോരവും
മണമൂറി മലര്‍വാടിയായ് നീയെന്റെയകതാരിലും

നൃത്തമാടിത്തളരാതെ മൌലിയിലെന്നുമായ് നില്‍ക്കും
സപ്തവര്‍ണ്ണത്തുണ്ടില്‍,എന്നിണ്ടല്‍ കൂടി ചേര്‍ത്തിടട്ടെ
പയ്മ്പാല്‍ മണക്കുമാ ചുണ്ടില്‍ ചുംബനപ്പൂവായ്
മെയ്മനം മറന്നൊരു പുല്ലാംകുഴലായ് ചേര്‍ന്നിടട്ടെ

Sunday, February 12, 2012

ശ്രാദ്ധം

സ്നേഹാര്‍ദ്രമാകുമീയാത്മാവു,നിന്‍ ഉയിര്‍ തിളങ്ങും
മോഹമുദ്രകളൊളി പാര്‍ക്കുമാര്യവേപ്പില്‍ തളച്ചു നിര്‍ത്തുക
ഒരു തിരി വെളിച്ചം കൊളുത്തുകീ സന്ധ്യാനെറുകയി -
ലുരുകി നിറയുന്ന നിന്നഴലിന്റെ താലമര്‍പ്പിക്ക.

തലമുറകളിലെത്രയോ കനി നിറച്ചതിര്‍മറന്നു
തണലിട്ട പുളിമാവ്, ശിഖരമടര്‍ത്തിച്ചിത നിറയ്ക്കുമ്പോ -
ളണ പൊട്ടിയൊഴുകും കണ്ണുനീര്‍ച്ചാലുക -
ളിണചേര്‍ത്തു നീയൊരു നദിയൊരുക്ക .

ദാഹിച്ചു നില്‍ക്കുമീ മണ്ണിന്റെ നാവിലേക്കിറ്റും
നീരായി നിറയട്ടെ നിന്റെ കണ്ണീര്‍ക്കണങ്ങള്‍
ചാവുഭയമലട്ടുമീ ഹരിതരേണുക്കള്‍ നേരിനാ -
ലാവോളമുയിരാലുയരട്ടെ ,വേരുറയ്ക്കട്ടെ .

കരളിന്റെ യാര്‍ദ്രാതകളരുമയ്ക്ക്‌ പങ്കു വയ്ക്കുമ്പോ -
ലരികത്തെയാത്മ ബന്ധങ്ങള്‍ക്ക് നീ കണ്ണുമേക .
അരികത്തെയാതുരതകള്‍ക്കൊരു വിരല്‍ത്തുമ്പു നല്‍കി
നിറയുന്ന ഹൃദയക്കുളിരില്‍ നിന്റെ ജീവനര്‍പ്പിക്ക .

ചിതക്കൊള്ളി വാ പിളര്‍ന്നുറയാനൊരുങ്ങുമ്പോ -
ളിടംതോള്‍ ചുമക്കും കടപ്പാടിന്‍ കലമുടയ്ക്ക .
തീനാവു നീട്ടിത്തിറയാടി നില്‍ക്കുമ്പോളാ
നാവിലാളോഹരിയഹങ്കാരമരച്ചു തേച്ചീടുക

അകലുന്ന ദേഹിയും ചാരമായമരുന്ന ദേഹവു -
മരികത്തു ചേര്‍ക്കാതെ പോയതിലറിവു ചാലിച്ചു കൊള്ളുക
ചാലുകളൊഴുകിപ്പടു വീണ കണ്‍തടത്തിലുയിര്‍ -
ചേര്‍ന്ന വിരല്‍ത്തുമ്പിന്‍ ചൂടു പകര്‍ന്നു നല്‍ക.

ഇലക്കോണിലാ വെള്ളരിച്ചോറുരുളയില്‍
ബലിക്കാക്ക കൊത്താനിനിനിന്നഴലിന്‍ തിലമണികള്‍ തൂക
വിരലിന്റെ ചോട്ടിലായണിയും ദര്‍ഭക്കുടുക്കില്‍
വയര്‍ കാളി നില്‍പ്പോര്‍ തന്നലമുറകള്‍ കൊരുക്ക

Tuesday, January 10, 2012

പാര്‍വ്വതി

അച്ഛനോടെനിക്കൊട്ടും കലിയില്ലതെന്നാലും
പുച്ഛം കലര്‍ന്നോരാ വാക്കിന്റെ മുന്നില്‍ സതിയായിടുന്നു
അമ്മ തന്നാത്മാവലിഞ്ഞ നിന്‍ ജീവരക്തത്തില്‍
തെല്ലഹങ്കാരം ചേര്‍ത്തുരുകുന്നു നിന്റെ ഹോമാഗ്നിയില്‍

കണ്ണുതെറ്റാത്തോരാശാസുഗന്ധത്തെക്കൈവിട്ടു
കണ്ണുരുട്ടാലുരുകാത്തവള്‍ പെണ്ണെന്നറിഞ്ഞാലും
നിഷേധത്തിന്റെ മൂര്‍ത്തമെന്നൊരു ചൊല്ലിലു -
മനിഷേധമാണിവള്‍ മണ്ണിനു പുണ്യമാകുവോള്‍

ശുദ്ധരൂപമീയഗ്നിയില്‍ നശ്വരമുപേക്ഷിക്കു -
ന്നുത്തുംഗനാമൊരുത്തന്റെ പുത്രിയാവാന്‍
കണ്ണെത്തി നില്‍ക്കുന്നിടത്തെന്നിടത്തായന്തകരിപുവ -
വനെനിക്കുള്ളതെന്ന പോലീ മണ്ണിനും

ദൃഡമാണീ നിശ്ചയമതിന്നുടയവള്‍ പെണ്ണ്
ഉടയാത്ത ചില്ലു പോലിവള്‍,വഴികാട്ടി നില്‍ക്കും വിളക്കും
എന്നോടെന്റെയുള്ളൂ കോര്‍ത്തര്‍പ്പിച്ച വാടാമലരാ -
യെന്നോളമുള്ളോരഹങ്കാരമാണെന്റെ സൌന്ദര്യം

ഉള്ളിലുയരെയിരിക്കുമതിന്മേല്‍
നുള്ളി നോവിക്കുമൊന്നിനോടും
തെല്ലും പൊറുക്കാനാവതില്ലെന്‍
നല്ലൊരീ രൂപം കാളിമമെങ്കിലും

ശംഭോ ! നിന്‍ കാളിമ ചൊല്ലില്‍ നൊന്തു പോകുന്നിവ -
ളെന്തുതപത്താലും ചെമ്പകച്ചേലാകും എനിക്കു നിന്നെ വേണം
ഒരാളുമൊരിക്കലുമൊന്നു കൂടി ചൊല്ലി ചിരിക്കാതിരിക്കാ -
നൊരു മാത്രയില്‍ നിശ്ചയം ദൃഡമാക്കുന്ന പെണ്ണിവള്‍

ഉണ്മയാലുള്ളു നിറഞ്ഞുലകത്തില്‍ നിന്‍ കരുത്തര്‍ -
ക്കമ്മയാകണ മെനിക്കെല്ലാ മനസ്സിലും
ഒഴുക്കുന്നു ഞാനൊരു കുടം തേന്‍കണം നിന -
ക്കൊടുക്കംവരേക്കും പെണ്ണാണുൾക്കരുത്തെന്നറിയാന്‍

ആര്‍ത്ത നാദം പിറപ്പിച്ചുയിരെടുത്തുദരം നിറച്ചോര്‍ക്കുഗ്ര -
മൂര്ത്തിയായ് മണ്ണ് നെഞ്ചേറ്റി നില്‍ക്കുന്നു ഞാന്‍ ചണ്ഡിക

അമ്മയായതിലേറെ ഭാവങ്ങളായ് ഗൌരി -
യുമ്മറത്തൊരു വിളക്കായ് വഴി വെളിച്ചമായ്
ഉള്ളിന്നു കാവലായുഗ്ര രൂപിയായുള്ളറി -
ഞ്ഞുയിര്‍ചേര്‍ന്നു നിന്‍ വലത്തെന്നും .