Search This Blog

Sunday, March 27, 2011

ഒരുക്ക നീയൊരു മലര്‍വാടി


ആവില്ലൊരാള്‍ക്കുമൊരിക്കലുമൊന്നുമാക്കുവാ
നാവില്ലഴിക്കുവാനുമൊന്നിനേയുമിജ്ജഗത്തില്‍
ആവാമതൊന്നിനെ മറ്റൊന്നെതെന്നപോ
ലായിടാമൊന്നില്‍ നിന്നും നവമായതൊന്നും

എന്‍ നിദാഘ കിരണങ്ങളാല്‍ നീയ്രിതുസമൃദ്ധവു
മന്പെഴുമീ മയൂഖമോ നിന്‍ കണ്‍വെട്ടവും
നിറയുമീ പുഴനീര്‍ക്കുളിരും ഹരിതവുമതുപോ
ലുറയുന്നു ശിവസുന്ദരം നിന്‍ ഹൃത്തിലീയനു ബിംബവും

പതിവു പകലിന്റെയറ്റത്തു കുങ്കുമപ്പൊട്ടാ
യഭിതര്‍പ്പണമേകട്ടെ ഞാനിന്നിന്റെ യാത്രയ്ക്ക്
കൂട്ടായ് പകലില്‍ പിരിയാത്ത നിന്‍ നിഴലെടുക്കുന്നി
രുട്ടിലൊറ്റയാവാതിരിക്കാനോര്‍ക്ക നീ യെന്നെ

ഒരു പകലിന്‍റെ പടിവാതില്‍ തുറക്കുമ്പോ
ളൊരുക്ക നീയെനിക്കായൊരു മലര്‍വാടി
അവര്‍തന്‍ സൗരഭ സമൃദ്ധിയതിലേറെ ഹരിത
മതിലൂടൊഴുക്കാം ശുദ്ധമാം ജീവസമീരന്‍ നിനക്കായ്

Saturday, March 26, 2011

പ്രിയ ഏട്ടനു

മുറുകിയുറഞ്ഞ ഇരുട്ടിന്റെ നിശ്ശബ്ദതയില്‍ ഉറക്കം ഇടയ്ക്കിടെ കൂട്ട് വിളിയ്ക്കും .ഏട്ടന്റെ ആതുരാവസ്ഥ കുഞ്ഞേച്ചി (എന്റെ ഏടത്തി ) യെ കുത്തിനോവിക്കുന്നത് ഞാന്‍ പാതിയുറക്കത്തിന്റെ ഇട വഴി ചേര്‍ന്നിരുന്നു വായിക്കാറുണ്ട്.ഇടയ്ക്കിടെ ബോധം മറഞ്ഞും സന്നി ബാധിച്ചും ഇടനെഞ്ചിലേക്ക്‌ നോവിന്റെ സാന്ദ്രത ഒഴുകി നിറയും പോഴും ആരുടേയും കാണ്‍കെ കണ്ണീര്‍ പൊഴിക്കാത്ത എന്റെ കുഞ്ഞേച്ചി എനിക്ക് അമ്മയ്ക്കുമപ്പുറം എന്തോ ആണ് .ആശു പത്രിയുടെ സ്ഥിര ഗന്ധം പേറി നിറഞ്ഞ മുറിയില്‍ ചൂടിന്റെയും തണുപ്പിന്റെയും വിവേചന ബോധം വിടപറഞ്ഞ ഏട്ടന്റെ ശരീരത്തിന് കാറ്റിളക്കി കുളിര്‍ ഒഴുക്കുംപോ ബോധാവസ്ഥയില്‍ ചേച്ചി നല്‍കിയിരുന്ന സ്നേഹ സംവേദനത്തിന്റെ തുടര്‍ച്ച എനിക്ക് കാണാമായിരുന്നു .അരികില്‍ കാല്‍ പാദത്തില്‍ ചൂട് പകര്‍ന്നു ഞാനും .ചേച്ചി എന്നും ദുഃഖ ഭാരം ഇറക്കിവയ്ക്കാന്‍ ഒരിടം തേടുന്നത് എന്റെ പ്രിയതമയിലായിരിക്കും.കൈക്കുഞ്ഞുമായ് ഇടയ്ക്കെതുംപോള്‍ കനലെരിയുന്ന ആ ഹൃദയത്തിലൂടെ നിരാവിയാകാതെ ഒരു നീര്‍ക്കണം ഒഴുകി നടക്കന്നത് കാണാം .വേദന ഘനീഭവിപ്പിക്കുന്ന ഏട്ടന്റെ ചേഷ്ടകള്‍ ചില ശൂന്യ വേളകളില്‍ ഞാന്‍ തുണ്ടു പേപ്പറിലേക്ക്‌ നിരത്തും . കാഴ്ചയ്ക്ക് മേലെ മൂടല്‍ നിറയ്ക്കുന്ന നീര്‍ക്കണങ്ങള്‍ ആ അക്ഷരങ്ങള്‍ക്ക് മേലെ ചിതറിത്തെറി ക്കുമ്പോ വാക്കുകളുടെ സമൃദ്ധി എന്നില്‍ നിറയാന്‍ ദില്ലിയില്‍ നിന്നും ഏട്ടന്‍ അയച്ചു തന്ന "പഞ്ച മഹാ നിഘണ്ടു " എന്റെ കവിള്‍ തലത്തില്‍ മൃദുലമായ് തലോടും .അയച്ചു തന്ന കത്തുകളിലെ ഉപദേശങ്ങളുടെ തീവ്രതയും ഔന്നത്യവും നിഷേധിചില്ലെങ്കിലും ഞാന്‍ അന്ന് എന്നിലേക്ക്‌ സന്നി വേശിപ്പിചിരുന്നില്ല.ഘനം തൂങ്ങി നിന്ന വേദനയുടെ പടിവാതിലിലൂടെ ഒരു കട വാവല്‍ ചിറകടിച്ചു പോയി . ആരോ ആത്മാവിനെ കൊത്തി വലിക്കുന്നത് പോലെ .ഒരു കറുത്ത രൂപത്തോട് കടുത്ത യുദ്ധം ചെയ്യുന്ന ഏട്ടന്‍ .ബോധതലങ്ങളില്‍ നിന്നും എത്രയോ കാതം അകലെ .ഓരോ വലിഞ്ഞു മുറുകലും അരികിലെ ജന്മങ്ങളില്‍ തീക്കനല്‍ നിറയ്ക്കുമ്പോള്‍ അതറിയാതെ ആയുധമില്ലാത്ത യോദ്ധാവായി ഏട്ടനും .ഒടുവില്‍ എല്ലാ ചലനങ്ങള്‍ക്കും പൂര്‍ണവിരാമം ഇട്ടകന്ന ശരീരത്തിലേക്ക് കുഞ്ഞേച്ചി കണ്‍ നിറയ്ക്കാതെ ദുഃഖ ചലനങ്ങള്‍ അന്യരറിയാതെ ചുണ്ടുകളില്‍ കോര്‍ത്ത്‌ ആ നെഞ്ചിലേക്ക് അമരുമ്പോള്‍ ,അവസ്ഥയുടെ നോവിന്‍ സാന്ദ്രത തിരിച്ചറിയാത്ത രണ്ടു ഇളം കുരുന്നുകള്‍ ആ കൈകളോട് ചേര്‍ന്നിരുന്നു .
ഓരോ എഴുത്തിന്റെ വേദനയിലും വാക്കുകള്‍ക്കു വേണ്ടി കണ്‍ നിറയ്ക്കുമ്പോള്‍ ഞാന്‍ ഏട്ടനിലൂടെ പഞ്ച മഹാ നിഘണ്ടു വിലും തിരിച്ചും യാത്ര ചെയ്യും .ആ യാത്ര എന്നും സഫലമാക്കി എന്നില്‍ ഒരു കുളിരാര്‍ന്ന മഴനൂല്‍ പൊഴിക്കാന്‍ ഏതോ നക്ഷത്ര ചോട്ടില്‍ ഏട്ടനുണ്ടാവ ണം....വല്ലപ്പോഴും മാത്രം എന്നോട് ചിരിച്ചിട്ടുള്ള എന്റെ ഏട്ടന്‍ .....................
(എന്റെ ആദ്യ പുസ്തകത്തിന്റെ സമര്‍പ്പണക്കുറിപ്പ്‌ ഒരു കവിതയായ് ഇന്ന് എഴുതുകയുണ്ടായി .എന്റെ എല്ലാ എഴുത്തിലും അദ്രിശ്യമായി എന്നോട് സംവദിക്കുന്ന "പഞ്ചമാഹാ നിഘണ്ടു ",ഈ കുറിപ്പ് എഴുതാന്‍ എന്നെ നിര്‍ബ്ബന്ധിതനാക്കി )

Friday, March 25, 2011

സമര്‍പ്പണം

കൊച്ചിളംചുണ്ടിലാത്മാവുമമ്മിഞ്ഞയും ചേര്‍
ത്തിഛയ്ക്കുമേല്‍ മുത്തമേകിക്കുളിര്‍പ്പിയ്ക്കുമമ്മയ്ക്കായ്
അക്ഷരപ്പിച്ചയിലംഗുലീസ്പര്‍ശത്താ
ലിടരാറ്റിയിടനെഞ്ചേറ്റി നിന്നോരഛനായ്
ഉരുവിട്ടുയരുവാനുലയൂതി മികവേകി
യുരമരുന്നായക്ഷരംതന്നോരെന്‍ ഗുരുവിനായ്
പിച്ചയില്‍ കാലിടറുമ്പോളൊട്ടകലത്തു നി
ന്നൊപ്പമെന്നക്കണ്ണാലറിയിക്കുമേട്ടനായ്
ഒട്ടു ചാഞ്ഞെന്നാലൊറ്റയായൊട്ടല്ലാത്തിരു ത്തേകി
കളിവാക്കു ചൊല്ലുമെന്‍ കൂട്ടുകാര്‍ക്കായ്
അക്ഷരപ്പാല്‍ നുണഞ്ഞഛനോടൊന്നിലു
മിഛമറയ്ക്കാത്തോരെന്നിളം കുരുന്നുകള്‍ക്കായ്
വെയില്‍ചായും വരേയ്ക്കു മിടനെഞ്ചിലാക്കവിള
മര്‍ത്തി ഹൃത്തിന്നിളം ചൂടേറ്റുമെന്‍ പ്രിയതമയ്ക്കായ്
എകട്ടെ ഞാനെന്‍റെയക്ഷരപ്പുത്രി "ഭൂമി നിന്‍ മുന്നില്‍ "
ചാലിച്ചു ചേര്‍ത്തോരെന്‍ ഹൃദയതാളമോടെ

Saturday, March 19, 2011

നീ തന്നെ ദൈവം

എകുവാനാവില്ലൊരിക്കലുമൊരാള്‍ക്കുമി
ച്ചേതനയറ്റൊരാള്‍ക്കായ്‌ സ്നേഹ സംവേദനം
മൂകമാണെങ്കിലും മുറിവേറ്റിടാത്തൊരാ നോക്കു-
മേകമാകുംപോളാക്കപോലത്തില്‍ നിന്നംഗുലീസ്പര്‍ശവും
എകുവാനായാല്‍ നീ തന്നെ ദൈവം പിന്നെ ജീവനും
വാകമരത്തണല്‍പോലെ സാന്ത്വനം പിന്നെ സ്നേഹവും