Search This Blog

Friday, March 30, 2012

കുന്നുകള്‍

കുന്നുകളുടയ്ക്കരുതു കുഞ്ഞേ ! ജീവന്റെ വഴിയില്‍
കുന്നിന്‍ നീര്‍ക്കണ്ണു നിന്നുയിരിന്‍ വെളിച്ചമാണോര്‍ക്ക
കുരുതികളരുതരുതീരുമ്പിന്റെ കൊമ്പാലീ -
യുര്‍വിതന്‍ മുലക്കണ്ണു മാന്തിനിനക്കൊരു മേട വേണ്ടാ

ഇലപ്പച്ചകളഴലു തിങ്ങിയീ മരച്ചില്ലയി -
ലരക്കണം നീരിനായാലമുറയുയര്‍ത്തുമ്പോള്‍
ആതുരതകളടക്കിയിളം കുരുന്നിന്നുദരദാഹമാറ്റാ -
നാവോളമലയുമമ്മയെപ്പോലീ മരവേരുകള്‍

ഇവിടെയീയുടലുണങ്ങിയ മരപ്പൊത്തിലിളം കിളിക -
ളൊരു ചിറകൊച്ചയോടൊത്തു മഴപ്പാട്ട് കാതോര്‍ത്തിടുന്നു
ചുടലയിതിലൊടുങ്ങാക്കനലുകള്‍ വറുതിക്കാറ്റിന്റെ
ചുംബനക്കൊതിയൂറി തീക്കണ്ണു കാട്ടി തിറയാടി നില്‍പ്പൂ

ഉടല്‍ മുറിഞ്ഞുയിരറ്റൊരെന്‍ നീര്‍ക്കുന്നരികി -
ലുടയോരുയര്‍ത്തുന്ന മുഷ്ടിചേര്‍ന്നൊരുകൊടിക്കൂറ
മണ്ണിന്‍ മുറിപ്പാടൊഴുക്കിയ ചോരയില്‍ മുങ്ങി -
യെണ്ണിത്തികച്ചോരാദിനമൊടുവിലുപെക്ഷിക്കുന്നു ജീവനും

കാലക്കണക്കിനു മറുകുറിപ്പൊരുക്കി ജീവന്റെ -
യെലുകയില്‍ വാപൂട്ടി നില്‍ക്കുന്നെന്റെ ദൈവം .
ഋതുവായൊരു പരശ്ശതമാത്മരേണുക്കള്‍ തുടിക്കാതെ
മൃതമാകുന്നെന്റെ ഗംഗ ,വന്ധ്യമാകുന്നെന്‍ ജരായൂ .

കുന്നിവളമ്മിഞ്ഞ നല്‍കിക്കുളിരുകോരി -
യെന്നും ഹരിതപ്പരപ്പാക്കിയ വിളപ്പാടം
കണ്ണടഞ്ഞുറവച്ചാവിന്‍ പറമ്പായഴലുറഞ്ഞ
മണ്ണീന്നകലുന്നു വയല്‍ക്കൊറ്റി തന്‍ ധ്യാനവും കിളിച്ചിലമ്പും

നീര്‍ദാഹമാറ്റാന്‍ നിര കൊള്ളുമീ പാത്ര കിടുക്കത്തി -
ലാരാലുമറിയാതെ പോകുന്ന മണ്‍രോദനമടങ്ങി നില്‍പ്പൂ
പതിരുകള്‍ പകയേറ്റി നിറയുന്നു ,പകല്‍ക്കിളിയുമകലുന്നു
പുകയുന്നുള്ളമിനി കുന്നുകളുടയ്ക്കരുതെന്റെ കുഞ്ഞേ !!

Thursday, March 15, 2012

കറുമ്പന്‍

കറുപ്പായ് പിറവിയിലുര്‍വി ചുംബിച്ച ഞാനാ -
നിറപ്പോരിലഗ്നി കോരും കൌമാരയാത്രയിലും
നെരിപ്പോടു പോലിടനെഞ്ചു നിറയുമുഷ്ണയൌവ്വനത്തിലു -
മരവയര്‍ കാളിയോരാതുരതയിലുമെന്‍ മേനി കറുപ്പ് തന്നെ

പകപ്പോരു മുറുകിയ മണ്ണിലുമെരിപൊരിക്കൊണ്ട
പകലിന്റെ മൂര്‍ച്ചയിലും പതറാക്കറുപ്പാണിതറിക നീ
ചിറ കെട്ടിയതിരിട്ടോരടിമക്കൊടുംകാറ്റിലു മ -
ത്തുടതുള്ളി തീ ചീറ്റുമുയിരറുപ്പിലുമെന്‍ മേനി കറുപ്പ് തന്നെ

പകലിന്‍ പകര്‍ച്ചയിലുമിരവിലു മണുമാത്രയൊഴിയാതെ
പല വേള മാറുന്ന നിറമുള്ള നിനക്കായ്
നിറയുന്നതെന്തു ന്യായമൊരു വാക്കിനാലൊരു നോക്കിനാ -
ലുറയും കലിപ്പിനാലെന്‍ കറുപ്പുമേല്‍ കാര്‍ക്കിച്ചു തുപ്പാന്‍ .


When I born, I black
When I grow up, I black
When I go in Sun, I black
When I scared, I black
When I sick, I black
And when I die, I still black
And you white fellow
When you born, you pink
When you grow up, you white
When you go in sun, you red
When you cold, you blue
When you scared, you yellow
When you sick, you green
And when you die, you gray
And you calling me colored ??

(An Unknown African Writer)

Wednesday, March 14, 2012

ഏകാകിയായ കൊയ്ത്തുകാരി

The Solitary Reaper
Behold her, single in the field,
Yon solitary Highland Lass!
Reaping and singing by herself;
Stop here, or gently pass!
Alone she cuts and binds the grain,
And sings a melancholy strain;
O listen! for the Vale profound
Is overflowing with the sound.

No Nightingale did ever chaunt
More welcome notes to weary bands
Of travellers in some shady haunt,
Among Arabian sands:
A voice so thrilling ne'er was heard
In spring-time from the Cuckoo-bird,
Breaking the silence of the seas
Among the farthest Hebrides.

Will no one tell me what she sings?--
Perhaps the plaintive numbers flow
For old, unhappy, far-off things,
And battles long ago:
Or is it some more humble lay,
Familiar matter of to-day?
Some natural sorrow, loss, or pain,
That has been, and may be again?

Whate'er the theme, the Maiden sang
As if her song could have no ending;
I saw her singing at her work,
And o'er the sickle bending;--
I listened, motionless and still;
And, as I mounted up the hill,
The music in my heart I bore,
Long after it was heard no more.

William Wordsworth



പദമൂന്നിടൂ നിശ്ശബ്ദം , കാതാല്‍ കടം കൊണ്ടിടൂ ,
നിശ്ചലമൊരു ദുഃഖഗീതം കാതോര്‍ത്തു നില്‍ക്കും
ദാരുവുമീ ദലസഞ്ചയങ്ങളും ,കിളികളു -
മാര്‍ദ്രമീയീണം തുളുമ്പും താഴ്വരയും

താളം ചുരത്തിയമരുന്നോരരിവാള്‍ത്തലപ്പാ -
ലാഴത്തില്‍ മുറിച്ചടുക്കും കതിര്‍ക്കറ്റയോടൊത്ത്
നാട്ടു പെണ്‍കൊടിയവളഴലരച്ചു ചേര്‍ത്തുള്ള
പാട്ടു പാടി നില്‍ക്കുന്നതില്ലേയീ വയലിലേകാകിയായി

മണലാഴിയിലാപ്പെരുവഴിയിലിറ്റു
തണല്‍ തേടിയലയും യാത്രികരവര്‍തന്‍ ചുണ്ടി -
ലണപൊട്ടിയൊഴുകുന്ന നൊമ്പരത്തി -
ന്നീണമായ് പ്പോലും പാടിയില്ലിതു പോല്‍

നീണ്ട കടല്‍മൌനത്തിലായ് തുളയി -
ട്ടാണ്ടു പോകുന്നൊരു ദുഃഖഗീതം പോലെ
ഇരുളിന്റെയാഴമായിത്ര നൊമ്പരച്ചിന്തായുള്ളില്‍
നിറയുമിപ്പെണ്‍കൊടിപ്പാട്ടിന്‍ പൊരുളെന്തായിടാം ?

ഏതോ പുരാതന യുദ്ധശേഷിപ്പാം മുറിവിലൂടെ
മൂകമായൊഴുകും നോവിന്റെ ഗദ്ഗദച്ചിന്തായിടാം
ഇന്നവള്‍ക്കേറ്റോരഴലിന്റെ നെറുകയി -
ലതിരറ്റു നിറയും വേദനപ്പൂക്കളുമായിടാം

എങ്ങോ കൊഴിഞ്ഞു പോയോരാശാമുകുളത്തിന്‍
തിങ്ങിച്ചിനുങ്ങുന്ന നഷ്ടദുഃഖങ്ങളും ആയിരിക്കാം

ഇനിയൊരു വിരാമമില്ലാത്തൊരാപ്പാട്ടിന്റെയീണവു -
മനുസ്യൂതമലയായ് നിറയുമീക്കാറ്റിന്റെ താളവും
കതിരിന്റെ മണം ചേര്‍ത്തു ചിലമ്പി ചിരിക്കുമരിവാളുമാ -
കൊതിയൂറുമാര്‍ദ്ര ദുഃഖത്തിന്റെ ഗീതവും കരളേറ്റിടുന്നു ഞാന്‍