Search This Blog

Thursday, March 15, 2012

കറുമ്പന്‍

കറുപ്പായ് പിറവിയിലുര്‍വി ചുംബിച്ച ഞാനാ -
നിറപ്പോരിലഗ്നി കോരും കൌമാരയാത്രയിലും
നെരിപ്പോടു പോലിടനെഞ്ചു നിറയുമുഷ്ണയൌവ്വനത്തിലു -
മരവയര്‍ കാളിയോരാതുരതയിലുമെന്‍ മേനി കറുപ്പ് തന്നെ

പകപ്പോരു മുറുകിയ മണ്ണിലുമെരിപൊരിക്കൊണ്ട
പകലിന്റെ മൂര്‍ച്ചയിലും പതറാക്കറുപ്പാണിതറിക നീ
ചിറ കെട്ടിയതിരിട്ടോരടിമക്കൊടുംകാറ്റിലു മ -
ത്തുടതുള്ളി തീ ചീറ്റുമുയിരറുപ്പിലുമെന്‍ മേനി കറുപ്പ് തന്നെ

പകലിന്‍ പകര്‍ച്ചയിലുമിരവിലു മണുമാത്രയൊഴിയാതെ
പല വേള മാറുന്ന നിറമുള്ള നിനക്കായ്
നിറയുന്നതെന്തു ന്യായമൊരു വാക്കിനാലൊരു നോക്കിനാ -
ലുറയും കലിപ്പിനാലെന്‍ കറുപ്പുമേല്‍ കാര്‍ക്കിച്ചു തുപ്പാന്‍ .


When I born, I black
When I grow up, I black
When I go in Sun, I black
When I scared, I black
When I sick, I black
And when I die, I still black
And you white fellow
When you born, you pink
When you grow up, you white
When you go in sun, you red
When you cold, you blue
When you scared, you yellow
When you sick, you green
And when you die, you gray
And you calling me colored ??

(An Unknown African Writer)

Wednesday, March 14, 2012

ഏകാകിയായ കൊയ്ത്തുകാരി

The Solitary Reaper
Behold her, single in the field,
Yon solitary Highland Lass!
Reaping and singing by herself;
Stop here, or gently pass!
Alone she cuts and binds the grain,
And sings a melancholy strain;
O listen! for the Vale profound
Is overflowing with the sound.

No Nightingale did ever chaunt
More welcome notes to weary bands
Of travellers in some shady haunt,
Among Arabian sands:
A voice so thrilling ne'er was heard
In spring-time from the Cuckoo-bird,
Breaking the silence of the seas
Among the farthest Hebrides.

Will no one tell me what she sings?--
Perhaps the plaintive numbers flow
For old, unhappy, far-off things,
And battles long ago:
Or is it some more humble lay,
Familiar matter of to-day?
Some natural sorrow, loss, or pain,
That has been, and may be again?

Whate'er the theme, the Maiden sang
As if her song could have no ending;
I saw her singing at her work,
And o'er the sickle bending;--
I listened, motionless and still;
And, as I mounted up the hill,
The music in my heart I bore,
Long after it was heard no more.

William Wordsworth



പദമൂന്നിടൂ നിശ്ശബ്ദം , കാതാല്‍ കടം കൊണ്ടിടൂ ,
നിശ്ചലമൊരു ദുഃഖഗീതം കാതോര്‍ത്തു നില്‍ക്കും
ദാരുവുമീ ദലസഞ്ചയങ്ങളും ,കിളികളു -
മാര്‍ദ്രമീയീണം തുളുമ്പും താഴ്വരയും

താളം ചുരത്തിയമരുന്നോരരിവാള്‍ത്തലപ്പാ -
ലാഴത്തില്‍ മുറിച്ചടുക്കും കതിര്‍ക്കറ്റയോടൊത്ത്
നാട്ടു പെണ്‍കൊടിയവളഴലരച്ചു ചേര്‍ത്തുള്ള
പാട്ടു പാടി നില്‍ക്കുന്നതില്ലേയീ വയലിലേകാകിയായി

മണലാഴിയിലാപ്പെരുവഴിയിലിറ്റു
തണല്‍ തേടിയലയും യാത്രികരവര്‍തന്‍ ചുണ്ടി -
ലണപൊട്ടിയൊഴുകുന്ന നൊമ്പരത്തി -
ന്നീണമായ് പ്പോലും പാടിയില്ലിതു പോല്‍

നീണ്ട കടല്‍മൌനത്തിലായ് തുളയി -
ട്ടാണ്ടു പോകുന്നൊരു ദുഃഖഗീതം പോലെ
ഇരുളിന്റെയാഴമായിത്ര നൊമ്പരച്ചിന്തായുള്ളില്‍
നിറയുമിപ്പെണ്‍കൊടിപ്പാട്ടിന്‍ പൊരുളെന്തായിടാം ?

ഏതോ പുരാതന യുദ്ധശേഷിപ്പാം മുറിവിലൂടെ
മൂകമായൊഴുകും നോവിന്റെ ഗദ്ഗദച്ചിന്തായിടാം
ഇന്നവള്‍ക്കേറ്റോരഴലിന്റെ നെറുകയി -
ലതിരറ്റു നിറയും വേദനപ്പൂക്കളുമായിടാം

എങ്ങോ കൊഴിഞ്ഞു പോയോരാശാമുകുളത്തിന്‍
തിങ്ങിച്ചിനുങ്ങുന്ന നഷ്ടദുഃഖങ്ങളും ആയിരിക്കാം

ഇനിയൊരു വിരാമമില്ലാത്തൊരാപ്പാട്ടിന്റെയീണവു -
മനുസ്യൂതമലയായ് നിറയുമീക്കാറ്റിന്റെ താളവും
കതിരിന്റെ മണം ചേര്‍ത്തു ചിലമ്പി ചിരിക്കുമരിവാളുമാ -
കൊതിയൂറുമാര്‍ദ്ര ദുഃഖത്തിന്റെ ഗീതവും കരളേറ്റിടുന്നു ഞാന്‍

Tuesday, February 21, 2012

എന്റെ വൃന്ദാവനക്കാറ്റില്‍.........

ഉള്ളിലെ നീറ്റലിന്‍ നോവാല്‍ പടരും കയ്പ്പുനീര്‍
കണ്ണാ ! നിന്‍ മുളംതണ്ടിലാ വിരല്‍നൃത്തമേറ്റെടുക്കും
നൈവേദ്യമായൊരുക്കുമീക്കവിതയില്‍
നല്ലോടക്കുഴല്‍പ്പാട്ടിന്‍ മധുരം നീ ചേര്‍ക്കൂ

ചിന്തുകള്‍ പാടിയീ ചിറകുകള്‍ നീര്‍ത്തി നിന്‍
വൃന്ദാവനത്തിന്റെ ശ്വാസമായലിഞ്ഞിടട്ടെ
എന്നുമീക്കാതിലാ വേണുരാഗങ്ങളെ
പൊന്നായ്ക്കൊരുക്കാന്‍ കൊതിക്കുന്നു ഞാന്‍

ഈ ക്കാറ്റിതേറ്റു തരുന്നോരീയമ്പാടിപ്പൂമണം
നീയായി നിറയും തുളുമ്പുമെന്നിലെന്നും
ഈ നീലക്കടമ്പിന്റെ ശീതളഛായില്‍
ഞാനെന്നെ മറന്നലിയുന്നു നിന്നിലായി

യമുനയിന്നെനിക്കായൊരുക്കും കുളിര്‍പ്പുടവ -
യിമപൂട്ടി നിറച്ചാര്‍ത്തായ്, നീയായണിഞ്ഞിടട്ടെ
മധുവൂറി നിറയും മനസ്സിലായ്‌ കണ്ണാ ! നിന്‍
മധുരിമച്ചേലുകളൊഴിയാതൊരുക്കിടട്ടെ

വൃന്ദാവനത്തിലെന്റെ മണ്‍ കുടില്‍ ക്കോണില്‍
മന്ദാരച്ചാര്‍ത്തുമായി നില്‍ക്കും മണ്‍ചിരാതില്‍
ഹേമമയൂഖമായ് തെളിയുമെന്നാത്മാവില്‍
ശ്യാമവര്‍ണ്ണാ നിന്റെ കണ്‍കോണൊരു മാത്ര തന്നുവെങ്കില്‍

വണ്ടാല്‍ തുളച്ചോരീ തണ്ടിന്റെ ചുണ്ടിലായ്
വൃന്ദാവനക്കാറ്റു ചുംബനം കൊണ്ടു മയങ്ങുമ്പോള്‍
മധുരക്കുളിര്‍ രാഗമെന്റെ കാതോരവും
മണമൂറി മലര്‍വാടിയായ് നീയെന്റെയകതാരിലും

നൃത്തമാടിത്തളരാതെ മൌലിയിലെന്നുമായ് നില്‍ക്കും
സപ്തവര്‍ണ്ണത്തുണ്ടില്‍,എന്നിണ്ടല്‍ കൂടി ചേര്‍ത്തിടട്ടെ
പയ്മ്പാല്‍ മണക്കുമാ ചുണ്ടില്‍ ചുംബനപ്പൂവായ്
മെയ്മനം മറന്നൊരു പുല്ലാംകുഴലായ് ചേര്‍ന്നിടട്ടെ

Sunday, February 12, 2012

ശ്രാദ്ധം

സ്നേഹാര്‍ദ്രമാകുമീയാത്മാവു,നിന്‍ ഉയിര്‍ തിളങ്ങും
മോഹമുദ്രകളൊളി പാര്‍ക്കുമാര്യവേപ്പില്‍ തളച്ചു നിര്‍ത്തുക
ഒരു തിരി വെളിച്ചം കൊളുത്തുകീ സന്ധ്യാനെറുകയി -
ലുരുകി നിറയുന്ന നിന്നഴലിന്റെ താലമര്‍പ്പിക്ക.

തലമുറകളിലെത്രയോ കനി നിറച്ചതിര്‍മറന്നു
തണലിട്ട പുളിമാവ്, ശിഖരമടര്‍ത്തിച്ചിത നിറയ്ക്കുമ്പോ -
ളണ പൊട്ടിയൊഴുകും കണ്ണുനീര്‍ച്ചാലുക -
ളിണചേര്‍ത്തു നീയൊരു നദിയൊരുക്ക .

ദാഹിച്ചു നില്‍ക്കുമീ മണ്ണിന്റെ നാവിലേക്കിറ്റും
നീരായി നിറയട്ടെ നിന്റെ കണ്ണീര്‍ക്കണങ്ങള്‍
ചാവുഭയമലട്ടുമീ ഹരിതരേണുക്കള്‍ നേരിനാ -
ലാവോളമുയിരാലുയരട്ടെ ,വേരുറയ്ക്കട്ടെ .

കരളിന്റെ യാര്‍ദ്രാതകളരുമയ്ക്ക്‌ പങ്കു വയ്ക്കുമ്പോ -
ലരികത്തെയാത്മ ബന്ധങ്ങള്‍ക്ക് നീ കണ്ണുമേക .
അരികത്തെയാതുരതകള്‍ക്കൊരു വിരല്‍ത്തുമ്പു നല്‍കി
നിറയുന്ന ഹൃദയക്കുളിരില്‍ നിന്റെ ജീവനര്‍പ്പിക്ക .

ചിതക്കൊള്ളി വാ പിളര്‍ന്നുറയാനൊരുങ്ങുമ്പോ -
ളിടംതോള്‍ ചുമക്കും കടപ്പാടിന്‍ കലമുടയ്ക്ക .
തീനാവു നീട്ടിത്തിറയാടി നില്‍ക്കുമ്പോളാ
നാവിലാളോഹരിയഹങ്കാരമരച്ചു തേച്ചീടുക

അകലുന്ന ദേഹിയും ചാരമായമരുന്ന ദേഹവു -
മരികത്തു ചേര്‍ക്കാതെ പോയതിലറിവു ചാലിച്ചു കൊള്ളുക
ചാലുകളൊഴുകിപ്പടു വീണ കണ്‍തടത്തിലുയിര്‍ -
ചേര്‍ന്ന വിരല്‍ത്തുമ്പിന്‍ ചൂടു പകര്‍ന്നു നല്‍ക.

ഇലക്കോണിലാ വെള്ളരിച്ചോറുരുളയില്‍
ബലിക്കാക്ക കൊത്താനിനിനിന്നഴലിന്‍ തിലമണികള്‍ തൂക
വിരലിന്റെ ചോട്ടിലായണിയും ദര്‍ഭക്കുടുക്കില്‍
വയര്‍ കാളി നില്‍പ്പോര്‍ തന്നലമുറകള്‍ കൊരുക്ക

Tuesday, January 10, 2012

പാര്‍വ്വതി

അച്ഛനോടെനിക്കൊട്ടും കലിയില്ലതെന്നാലും
പുച്ഛം കലര്‍ന്നോരാ വാക്കിന്റെ മുന്നില്‍ സതിയായിടുന്നു
അമ്മ തന്നാത്മാവലിഞ്ഞ നിന്‍ ജീവരക്തത്തില്‍
തെല്ലഹങ്കാരം ചേര്‍ത്തുരുകുന്നു നിന്റെ ഹോമാഗ്നിയില്‍

കണ്ണുതെറ്റാത്തോരാശാസുഗന്ധത്തെക്കൈവിട്ടു
കണ്ണുരുട്ടാലുരുകാത്തവള്‍ പെണ്ണെന്നറിഞ്ഞാലും
നിഷേധത്തിന്റെ മൂര്‍ത്തമെന്നൊരു ചൊല്ലിലു -
മനിഷേധമാണിവള്‍ മണ്ണിനു പുണ്യമാകുവോള്‍

ശുദ്ധരൂപമീയഗ്നിയില്‍ നശ്വരമുപേക്ഷിക്കു -
ന്നുത്തുംഗനാമൊരുത്തന്റെ പുത്രിയാവാന്‍
കണ്ണെത്തി നില്‍ക്കുന്നിടത്തെന്നിടത്തായന്തകരിപുവ -
വനെനിക്കുള്ളതെന്ന പോലീ മണ്ണിനും

ദൃഡമാണീ നിശ്ചയമതിന്നുടയവള്‍ പെണ്ണ്
ഉടയാത്ത ചില്ലു പോലിവള്‍,വഴികാട്ടി നില്‍ക്കും വിളക്കും
എന്നോടെന്റെയുള്ളൂ കോര്‍ത്തര്‍പ്പിച്ച വാടാമലരാ -
യെന്നോളമുള്ളോരഹങ്കാരമാണെന്റെ സൌന്ദര്യം

ഉള്ളിലുയരെയിരിക്കുമതിന്മേല്‍
നുള്ളി നോവിക്കുമൊന്നിനോടും
തെല്ലും പൊറുക്കാനാവതില്ലെന്‍
നല്ലൊരീ രൂപം കാളിമമെങ്കിലും

ശംഭോ ! നിന്‍ കാളിമ ചൊല്ലില്‍ നൊന്തു പോകുന്നിവ -
ളെന്തുതപത്താലും ചെമ്പകച്ചേലാകും എനിക്കു നിന്നെ വേണം
ഒരാളുമൊരിക്കലുമൊന്നു കൂടി ചൊല്ലി ചിരിക്കാതിരിക്കാ -
നൊരു മാത്രയില്‍ നിശ്ചയം ദൃഡമാക്കുന്ന പെണ്ണിവള്‍

ഉണ്മയാലുള്ളു നിറഞ്ഞുലകത്തില്‍ നിന്‍ കരുത്തര്‍ -
ക്കമ്മയാകണ മെനിക്കെല്ലാ മനസ്സിലും
ഒഴുക്കുന്നു ഞാനൊരു കുടം തേന്‍കണം നിന -
ക്കൊടുക്കംവരേക്കും പെണ്ണാണുൾക്കരുത്തെന്നറിയാന്‍

ആര്‍ത്ത നാദം പിറപ്പിച്ചുയിരെടുത്തുദരം നിറച്ചോര്‍ക്കുഗ്ര -
മൂര്ത്തിയായ് മണ്ണ് നെഞ്ചേറ്റി നില്‍ക്കുന്നു ഞാന്‍ ചണ്ഡിക

അമ്മയായതിലേറെ ഭാവങ്ങളായ് ഗൌരി -
യുമ്മറത്തൊരു വിളക്കായ് വഴി വെളിച്ചമായ്
ഉള്ളിന്നു കാവലായുഗ്ര രൂപിയായുള്ളറി -
ഞ്ഞുയിര്‍ചേര്‍ന്നു നിന്‍ വലത്തെന്നും .

Wednesday, December 28, 2011

തുളസീദളമായ്...

ഉള്ളിന്റെയുള്ളിലെ ശാന്തി ദീപം പോലെ
കണ്ണാ ! നിന്നോടക്കുഴല്‍പ്പാട്ടെന്നിലലിയുന്നു
എന്റെ പകല്‍ച്ചിറകിലാ വേണുനാദം പേറി
നിന്നേക്കു ഞാനെന്‍ മിഴികളര്‍പ്പിക്കുന്നു.

ഇരുളിന്റെ കോണില്‍ വഴി ചൂണ്ടും ചിരാതായ്
ഹൃദയരേണുവില്‍ കുളിരിടും തുളസീദളമായ്
പാഴ്മുളംതണ്ടിന്റെ ജീവനാം ചുംബനപ്പൂവായ്
എന്നിലെ ഞാനിലേക്കെത്തുന്നു നീ കണ്ണാ !!

ആ തിരുമേനിയില്‍ ചാര്‍ത്തിയ ചന്ദന -
മാത്മപ്രഭയായെന്നില്‍ തെളിഞ്ഞെങ്കില്‍
പഞ്ചഭൂതങ്ങളും യമുനാപുളകം പോ -
ലഞ്ജന ശ്രീയായെന്നില്‍ തിളങ്ങിയെങ്കില്‍

ഈ കുരുക്ഷേത്രത്തിലെന്നാസുര ചിന്തയോ -
ടാരും തടുക്കാത്തോരമ്പു പോല്‍ കണ്ണാ നീ
ആകുലപ്പത്തിമേല്‍ താളം ചവിട്ടുന്നോ -
രരോമലായെന്നില്‍ നിറയേണമേ.

നിന്റെ മൌലി തന്‍ സപ്തവര്‍ണ്ണത്തുണ്ടി-
ലെന്റെ സ്വപ്‌നങ്ങള്‍ ഞാന്‍ വരച്ചു ചേര്‍ക്കട്ടെ
നീയാമീ നീലക്കടമ്പിന്‍ ചോട്ടിലെ ശീതളഛായയില്‍
നീരാടി നീരാടി ഞാനെന്നെയുയര്‍ത്തിടട്ടെ

എനിക്കു സ്നേഹമായെന്നഞ്ചിന്ദ്രിയങ്ങളു -
മെനിക്കു പൊരുതുവാനീയാസുരജന്മങ്ങളും
എനിക്കു ഞാനായിടാന്‍ നീയുമെന്‍ കണ്ണാ !!!
അലിയട്ടെ ഞാനീ വേണു തന്നാത്മാവില്‍ .

Tuesday, December 27, 2011

ഇടവക്കുളിര്‍

എന്തോ പറയുവാനിന്നലെ നീയെന്റെ
ജാലകപ്പടിക്കരികിലായെത്തിയില്ലേ.
ചെമ്പകപ്പൂങ്കാറ്റിന്‍ ചിറകിലായെത്തി നീ
യെന്തോ സ്വകാര്യം പറയാന്‍ ഒരുങ്ങിയില്ലേ

ഈയിടവത്തിന്റെ തെക്കിനിക്കോലായില്‍
നീ നിന്റെ കാല്‍ച്ചിലമ്പൊച്ച പൊഴിച്ചു നില്‍ക്കെ
മുറ്റത്തെന്‍ തുളസിക്കതിര്‍ത്തുമ്പില്‍ താളം പിടി -
ച്ചിറ്റുമ്പോളെന്നോടു നീയെന്തോ മൊഴിഞ്ഞതില്ലേ

കാതോരമെനിക്കീയിളം കാറ്റു കോരും കുളിരില്‍
കാതര മൊഴിയായ് നിന്റെ പാട്ടു ഞാന്‍ കേട്ടു
സന്ധ്യ തന്‍ നെറുകയില്‍ മുനിയും ചിരാതിനോ-
ടെന്തേ പരിഭവം കോരുന്നു നീ ,അവള്‍ പാവമല്ലേ

ജാലകച്ചില്ലിലൂടൂര്‍ന്നിറങ്ങും മുത്തില്‍ നി -
ന്നാര്‍ദ്ര നൊമ്പരങ്ങള്‍ തുടി കൊട്ടി നില്‍ക്കെ
പ്രാണന്റെ കവിളില്‍ കുളിര്‍മുത്തമേകി
പ്രണയിനീ നീ യെന്നോടു ചൊല്ലാന്‍ കൊതിപ്പതെന്തേ ?