Search This Blog

Sunday, September 25, 2011

എന്‍റെ ജഗദ്‌ഗുരു

മനമിതുവിങ്ങിയിരുളിലമര്‍ന്നൊരു ജന്മങ്ങള്‍ക്കാ -
നിനവുകള്‍ തന്‍ സൂര്യതേജസ്സാം കര്‍മ്മയോഗീ !!!!
അകലേക്കു നീണ്ട നിന്നറിവിന്‍ കണ്‍ വെളിച്ചത്തി -
ലകലമാര്‍ന്നഴലു ഘനം തൂങ്ങിയ കണ്ണുനീര്‍

കിളികളിതഞ്ചുമുറഞ്ഞോരുള്‍ത്തുടിപ്പില്‍
കളമൊഴികള്‍ ചേര്‍ത്തണയാത്തിരിയായാത്മരേണുവും
ഇണ പിരിയാതന്ത്യ ശ്വാസം വരെയീ മണ്‍മണവും
പിണമായിടുമ്പോഴൊരു പിടി മണ്ണായീ മണ്ണോടും

അറിവു നിറഞ്ഞൊരു പകലവനായിപ്പാരിതി-
ലറിയാതുള്ളോര്‍ക്കുറവ ചൊരിഞ്ഞലയായ് നിന്നും
ചിരമൊരു ചിന്ത കൊളുത്തിത്തെരുതെരെ
ചെറുതാമുള്ളോരു മനമതിലുണ്മ വിടര്‍ത്തിയിരുന്നവനെ !

മുകളിലിതമരും ഗുരുവരനെ! നിന്‍ ശിവകാന്തി
അകമൊരു തെളിവായ്‌ നിറയാനടിയിലിരിപ്പൊരു ശാരദയും
ശിവമിതു മുന്നേ സത്യവുമതു തുടരെ സുന്ദരവും
ശിവഗിരിയായഞ്ചിതമവനിയിലൊരു കുളിരായ് നില്പൂ .

ഒരുതരമിരുതരമെന്നു പറഞ്ഞിട്ടിരുള് നിറച്ചവരെ -
പ്പൊരുളു പറഞ്ഞാ വെളിവതു നല്കീട്ടുള്ള് നിറച്ചവനേ !!
പ്രഭുവാണറിവിലുമേറെയറിഞ്ഞവനെന്നും
പ്രഭയാണവനിലെയറിവീയവനിയിലെന്നും ചൊരിഞ്ഞ പ്രഭോ !!!

ഉള്ളു തുറന്നൊരു സങ്കടമിറ്റാന്‍ കൊള്ളാനില്ലൊരു ദൈവം
ഉള്ളവനുള്ളവനാകുന്നുള്ളോര്‍ പിറകെ ദൈവം പോന്നൂ .
ധരയിലധ:സ്ഥിതമായ് മരുവുന്നോര്‍ക്കറിവാലുള്ളു തുറക്കാന്‍
തിര നിര പോലറിവിന്‍ കിരണമിതനവരതം ചൊരിവോനേ !

അണുവിതിലഖിലം കാണുക നീ നിന്നെയതു നിന്‍ ക്ഷേത്ര -
മെന്നാലണയുക വേണ്ടൊരു കോവിലുമിനിമേല്‍ നീ
ഒന്നാണീ ത്രിഗുണമതു നീ താന്‍ ,കൊള്ളുക മന്നാ
ഒന്നിലുമവനിവനെന്നില്ലതുതാനദ്വൈതം

ഉണരുക നീയൊരു ചിരമാം താരകയതു പോ -
ലമരുക നീരജദളമതു പോല്‍ മനമതിലഖിലര്‍ക്കും
ഉയരുകിതുള്‍ക്കണ്‍ തെളിവാലറിവിന്‍ കിരണമതാ-
യലിയുകയന്യനു വ്യഥയായ്‌ നില്‍ക്കും കാരണമതിലും

പകലിനു പിന്നോരിരവെന്നതു പോലകമതിനാ -
ലറിയുക ശൃംഗമതേറാനവടമതെന്തെന്നറിയേണം
പകലവനിന്നിയുറങ്ങുന്നില്ലുദയവുമില്ലസ്തമയോ-
മകമിതു നിറയുമവിദ്യയതിന്നാലിരവിതു കാണ്മൂ നാമെല്ലാം

ഇരവുമുറിച്ചീ ഗമനം തുടരാനൊരു തിരി വെട്ടവു -
മകമൊരു കുളിരായറിയാനുെള്ളാരു മനവും തനയം
നിഴലു നിനക്കൊരു കൂട്ടായസിതമയമായങ്ങോള -
മഴല് നിനക്കാകുലതയും ഉഴലുവതിന്നായ് നീ മാത്രോം .

സ്വേദമുതിര്‍ത്തു തിളങ്ങി വിളങ്ങും കായം
ചേണാര്‍ന്നഭീതരമാകു മനംഗം
വേദന തിങ്ങും രോദനമോടൊരു കാതു കൊടു -
പ്പോരവര്‍തന്‍ ഹൃത്തിലുമവരോടൊത്തും ഞാന്‍

അറിഞ്ഞു കഴിഞ്ഞതു ചെറു ചെറു കണമായ് നില്‍ക്കെ -
യറിയാനുള്ളത് കടല്‍ പോലിനിയും
ആകുലമായോരുള്ളും പേറിയഭയം തേടി ,അലയാ -
താഴി കണക്കെയരിയാ"നാദര്‍ശം" നീ കരുതുക മുന്നില്‍

വയറതിലായോരിടമതു നല്‍കിത്തണലായ് നിന്നോള്‍ -
ക്കഴലിന്‍ നോവാലലയാതാവാനിപ്പൊരുളിനെ നീയറിക.
അറിയുക പകലിനെ ,പകലിന്‍ പതിരിനെ നിറമായ്‌ നിന്നാ -
മുറിവെയ്വോരാ വാക്കിനെ നോക്കിനെ നിന്‍ വഴിയേം .

ഒളിവിലിരിപ്പൊരു ചുഴലികള്‍ നിറയും മതമിതുമതമ -
ല്ലുഴലുന്നോര്‍ക്കൊരു തണലല്ലരിയ സുഗന്ധോമല്ലാ.
പ്രിയതരമല്ലീപ്പകിട കളിപ്പോര്‍ക്കനുപദമറിവായീ -
പ്രവരര്‍ വാദമുയര്‍ത്തീട്ടഗ്രേസരരായ് മരുവതുമത്രേ.

ഗുരുവതു സ്നേഹിതനതുപോല്‍ സേവകനതിനാ -
ലൊരു കോടി ദിവാകര പ്രഭ ചൊരിയും നായകനും
അരുതുകളേറെക്കരുതുക നിന്നഭിലാഷങ്ങള്‍ക്കായ്
ഋണധനമാവാതൊരു തുലനം കാക്ക, ധന്യത നിറയും .

Tuesday, September 13, 2011

ഈയ്യാം പാറ്റകള്‍

ഈ മണ്ണിന്റെയാത്മാവു തിങ്ങുന്ന വാത്മീക -
മീയലാമെന്റെ ധാത്രിയീ മണ്ണെന്‍റെ ഗേഹം
കണ്ണു തുറന്നെന്‍ ധരിത്രിയെനിക്കാകാശവും തന്നു
കണ്‍പീലിയാലെന്‍ ഗരുത്തുമീവീഥിയും

തപനന്‍ ചിരിക്കുന്നെനിക്കായിറ്റുമോക്ഷവും പേറി
തരുമവനൊരുമാത്രയെനിക്കീ ചിറകേറി നിറയാന്‍
കവചമൊന്നുടയുവാനൊരു വര്‍ഷവും തന്നീ -
യവനിയിലാര്ത്തുല്ലസ്സിക്കാനിറ്റ് പൊന്‍വെട്ടവും തന്നു

ഉടയുവാനൊരു വേള ജന്‍മബന്ധം ത -
ന്നുടയാത്തതായെന്റെയാത്മാവുമൊരു നാമവും
മുന്‍പിന്നെനിക്കില്ല ഞാനോ ഞാനെന്ന സത്യം
കണ്‍ മുമ്പിലെന്റെ ജീവന്നപാവൃതമാകുമീ ജ്വാലയോടെ

Monday, September 12, 2011

കാത്തേ!!!!!!!!!!

ഉമ്മറത്തെക്കാരണവര്‍ക്കരികിലരച്ചിരി പൊഴി
ച്ചമ്മേ നീ ശങ്കരമംഗലത്തെത്ര നാള്‍ വാണു.?
ഉച്ചയായെന്നുറക്കെ പ്പറഞ്ഞു മൂപ്പിലാ -
നൂണിനൂന്നുവടി താങ്ങിയുയരുമ്പോള്‍
ഇടം കൈയ്യിലിണ ചേര്‍ത്ത് നിന്റെ താങ്ങു-
മിടംവലമിന്നത്തെ സാഹിതീ കര്‍ത്താക്കളും .

ഊണിലക്കോണിലൊരു തൊടുകുറി കൂടിയാ-
ലൂഴം നോക്കി ചിലക്കുന്ന കുട്ടനാടന്‍ പിശുക്കന്‍ .
ഊന്നായി നിന്ന നിന്‍ നിശ്ശബ്ദ സാന്നിധ്യമവ -
ന്നൂര്‍ജ്ജമായിരുന്നിരിക്കാമാ രണ്ടിടങ്ങഴിയിലും.

ഒറ്റയായെന്നൊരിക്കലുമറിയിക്കാതെ
യൊറ്റയായീയക്ഷരമലയാളമെന്നും നിനക്കായ് ....

പ്രണാമം

Saturday, September 10, 2011

വിട പറയും മുന്‍പേ ..

ഈ നിലാവിലൂടെന്‍ ചാരത്തു നിന്നോര്‍മ്മക്കുറിപ്പേകി
നീയെന്നൊരാ വികാരമൂളിയിട്ടകലുംപോളോണമേ !!!
ധവളച്ചിരിവെട്ടമൊഴുക്കിപ്പരത്തുന്ന തുമ്പയും
മൃദുലമെന്‍ പൂക്കളം നിറമിട്ട ചെമ്പനീര്‍പ്പൂവും സ്മൃതിയായിടുന്നു

നഖക്ഷതം കൊണ്ടിറ്റു കണ്ണീര്‍ പൊഴിക്കാതെ മുക്കുറ്റിയും
മുഖം ചേര്‍ന്ന് മൂകമായ് തരിവളക്കൈകളെ പ്രണയിച്ച മന്ദാരവും
വല്ലമേറിപ്പത്തഹസ്സും കളം പൂകി ചിത്രം വരയ്ക്കുമ്പോള്‍
ഇല്ലത്തിതെത്ര ഹൃദയങ്ങളൊന്നായിരുന്നുവെന്നോ ?

ആന്ദോളനത്താലുലഞ്ഞാടി നിന്നൊരെന്‍ മാമര -
മിന്ദുതന്‍ കണ്‍വെളിച്ചത്തിലും മുഖം വാടി നില്പൂ
പുത്തന്‍ കസവുകരമുണ്ടുടുത്തതാരുണ്യമെത്ര
പൂത്തിരുവാതിരയാടിത്തിമിര്‍ത്ത പൂമുറ്റമിന്നേകമായി

ഓണവില്ലൊരു കോണിലലസ്സമുറങ്ങുന്നോരാേണ്ട-
ക്കോലക്കുട ചിന്നിചിതറിക്കിടക്കുന്നു മുറ്റത്ത്‌
ഓണബിംബമാമെന്റെ മാവേലി ജീവതാളം തകര്‍ -
ന്നോരമാര്‍ന്നകലുന്നു മൂകമായ് പാതാളവും തേടി

ഒരുമ തന്‍ സ്വപ്നവും പേറി നൃപനത്തത്തിനെത്തുമ്പോ -
ളൊരുമ കുഴഞ്ഞാടി നില്‍ക്കുന്നു മദിരയില്‍ താരുണ്യവഴിയില്‍
ചിരമായിരുന്നോരെന്‍ കനവിന്റെ പുസ്തകത്താളില്‍
നുര കൊണ്ടു കരി വീഴ്ത്തി നില്‍ക്കും മലയാളമേ
നിനക്കെന്റെ നോവിന്റെ നീര്‍ക്കണം