Search This Blog

Friday, August 13, 2010

ഒരു പ്രവാസി യുടെ ഓണ സ്മൃതി



മുറ്റത്തെ ചെറു മാവിന്‍ കൊമ്പില്‍
ചിറ്റ മെഴുന്നോരൂഞാലില്‍
പെട്ട യിരുന്നൊരു പാട്ടും പാടി
കൂട്ടരോടോത്താടിടാം
തുമ്പ പ്പൂക്കള മൊന്നില്‍ ചെന്നാ
തുമ്പി യോടൊത്താടിപ്പാടി
ഇമ്പമെഴുന്നോരോണപ്പാട്ടില്‍
കമ്പമോടോന്നാകും മലയാളം
മുറുമുറെയമ്മമുറുക്കി വറുത്തത്
കുറുമുറെ തിന്നു മദിച്ചീടാം
കൂട്ട്കറിക്കൂട്ടം വന്നാത്തൂശനില നിറയുമ്പോള്‍
കൂട്ടത്തില്‍ തുമ്പപ്പൂ ചോറ് വിളമ്പി-
ട്ടുറ്റവരോടോത്ത് ഉണ്ടീടാം

Tuesday, August 10, 2010

"പിതാ രക്ഷതി കൌമാരേ "


"പിതാ രക്ഷതി കൌമാരേ "
ഗണം 1- മനുഷ്യന്‍
ഗണം 2- മൃഗം 
മനനം ചെയ്യാനാ വതുള്ളവന്‍ 
ഒന്നാം ഗണത്തിലു-
മല്ലാത്ത തത്രയും രണ്ടാം ഗണത്തിലും 
സിരകളില്‍ നുരയുന്ന ചോരയീ
യിരുകാലിയെ രണ്ടാം ഗണത്തിലെ- 
                                                ത്തിച്ച തെന്നാല- 
റിയാന്‍ തുനിഞ്ഞില്ല മുന്നിലെ പെണ്‍ രൂപം 
                                                            മകളെന്നത്
അക്ഷര കൈരളി തന്‍ പെണ്‍ കുരുന്നി -
ന്നരക്ഷിത യാകുന്നു തന്റഅച്ഛ ന്റെ മുന്നിലും 
രക്ഷ കര്‍ത്താവെന്ന വാക്കിലും പരതുന്നു 
പക്ഷ മിതക്ഷര കേരള മൊന്നാം ഗണത്തിലോ
                                    രണ്ടാം ഗണത്തിലോ 
ചൊല്ലുകള്‍ മാറ്റി ക്കുറിക്ക
ചില്ലിട്ടു വയ്ക്ക
"ന : സ്ത്രീ രക്ഷ യര്ഹതി"

ഇനിയെത്ര ദൂരം

മതം എന്ന സങ്കല്പം 
( മതമില്ലാത്ത "ജീവനു" വേണ്ടി )
ഇനിയെത്ര ദൂരം 
ധവളമാം ളോഹ യിലുയിര്‍ക്കൊന്ട രോഷമി-
ന്നനിലനായ നലനായ് പടരുന്നു 
അനിലനെ ഹിന്ദുവേറ്റി -
                            സ്ലാമനലനെയും
അഭയമെതുമില്ലാതുഴലുന്നു "ജീവന്മാര്‍ "
അരുതായ്മകളെതെന്നിനിയുമ റിയാത്തവ- 
                           രറിവിനെ ചാരമാക്കുന്നു 
തരളത കളോ ഴിയാത്ത ഛാത്ര ഹൃദയങ്ങ 
                          ളുയര്ത്തും രോദന
 മമരുന്നുബധിര കര്‍ണ്ണങ്ങളില്‍ 
ഗാന്ധി യാരെന്നരിയാത്ത്ത  ഗാന്ധിയര്‍
ബന്ദി യാക്കുന്നു ഗുരുവിനെ 
ഇറ്റൊരീ നിണ കണമി നിയും പരതീട്ടു 
കിട്ടിയില്ലോ ട്ടുമേ "മത " കണങ്ങള്‍ 
ഇനിയെത്ര ദൂരം നടന്നാലോ ടുങ്ങുമീ
നുണ പൂത്തു നില്‍ക്കും വഴി ക്കാഴ്ചകള്‍ 

Monday, August 9, 2010

രണ്ടു ദുഖങ്ങള്‍ക്കിടയിലെ ഭ്രാന്തന്‍

രണ്ടു ദുഖങ്ങള്‍ക്കിടയിലെ ഭ്രാന്തന്‍ 

ഉച്ച്ചവെയിലുച്ച്ചിയില്‍ തട്ടുമ്പോ
ളുര്‍ വിയോടുത്തരം  തേടി ഞാന്‍ കൂടു വിട്ടു 
ഉറയുന്ന ദുഖമീ ക്കല്ലിലാവഹിക്ക
നിറയും പ്രതീക്ഷയീക്കല്‍ വിളക്കിലും 
ഉരുകിയീക്കല്ജലമോഴുകിയീ 
ത്തിരുമുന്പിലെത്തുമ്പോള്‍ അണയാ 
മെന്നു ചൊല്ലി അച്ഛ ന്റെ പടിയിറങ്ങി 
നേരിന്റെ വഴിയിലെ നെറികേടിനോട് ഉച്ചത്തില്‍ 
നേരം പുലര്‍ക്കെ കയര്‍ത്തും 
പതിരുകള്‍ പതിയിരിക്കുന്ന 
പകലിനോട് ആര്ത്തും കയര്‍ത്തും 
പലവുരു കല്ലുരുട്ടിക്കുന്നെറ്റിയും 
ചിട്ടയില്‍ കാട്ടുപുറ്റിലെക്കെത്തുന്ന 
കട്ടുറുമ്പിന്റെ ഗണം തേടിയും 
എട്ടു ദിക്കിലും നീളെ പരക്കുമുഡുക്കള്‍തന്‍ 
ചിട്ട തേടിയും മാനം പരതിയും
അലയുന്നു നേരിനായ് പറയ ഗര്‍ഭ 
ത്തിലുയിര്‍ക്കൊന്ടോരറിവിന്റെ ബീജം 
ചുറ്റും പരക്കും സമസ്യക്ക്  പൂരണം 
മുറ്റി ച്ച്ചികയുന്നു ഞാനീ ചുടലപ്പറമ്പില്‍ 
ചിത്തം വിടാതെ ചുടലച്ച്ചാരം പുരണ്ട ഭാണ്ടാത്താ 
ലറ്റു വീഴ്ത്തുന്നു കൂരമ്പിനെ
അറിവിന്റെ കുന്നിനെ വരമാക്കി രുചി പൂണ്ട ചൊല്ലിന്‍ 
നിറം കണ്ട രക്തം നിറയുന്നി ഭ്രാന്തന്റെ സിരയില്‍ 
എട്ടോട് പത്ത് ചേര്‍ത്ത ത്ര കാലവു മിരക്കലോടോത്തിഴ 
ചേര്‍ത്തു ഭ്രാന്തന്‍ പന്ത്രണ്ടു പറയ ഗര്‍ഭത്തെ 
വിട ചൊല്ലാനായുന്ന താതന്റുയിര്മുന്നിലെ സ്സ- 
ങ്കട ശിലയുരുകി തീര്‍ത്ഥമെന്‍ കാല്‍ക്കലെത്തുന്നു 
മുറ്റുന്ന ചിത്ത ഭ്രമത്തിന്‍ മുന്നില്‍
അറ്റ് പോകുന്നു വേളി തന്‍ ഹൃദയ ബന്ധം 
ഇറ്റുന്ന കണ്ണീര്‍ ക്കണങ്ങള്‍ തന്‍ മുന്നില്‍ നി-
ന്നൊട്ടും പതറാതെ പടിയിറങ്ങി 
ഭ്രാന്തന്‍ പടിയിറങ്ങി 

Saturday, August 7, 2010

ഹിബാക്കുഷ


പാതി വെന്ത മനസ്സിന്‍ നീറ്റ ലോട്‌ ആറു
പതിറ്റാണ്ടു താണ്ടി ഞാന്‍ ഹിബാക്കുഷ 
അണയാന്‍ മടിക്കുന്നു വെള്ളരി പ്രാവുകളി 
ജാലകപ്പടിയില്‍ ഇനിയും 
"അണു" വാണ ല്ലലെല്ക്കുമെന്നു നിരീച്ച്ചിടാം 
ഈറന്‍ ഒഴിയാത്ത കണ്ണുകള്‍ ,അമ്മ തന്‍ 
താരാട്ട് കേള്‍ക്കാത്ത കാതുകള്‍ 
പുഞ്ചിരി നിലയ്ക്കും ഓഷ്ഠങ്ങള്‍
ഇഞ്ചോട് വേദന പുളയ്ക്കുന്ന ദേഹവും 
ഇടനെഞ്ചിലിനിയും നിലയ്ക്കാപേടിയാ
യിടി മുഴക്കത്തിന്റെയടങ്ങാപ്പെരുംപറ 
പാതിരൂപമായ് പിറക്കുന്ന ജീവന്‍ 
പാത അറിയാതുഴലുന്ന പ്രാണന്‍  
ശ്വേത മുനികള്‍ അണയാത്ത പാടങ്ങള്‍
അരിയ ഹരിത ചാരുത പൊഴിക്കാത്ത വാടികള്‍
മരിച്ചു മരിക്കാത്ത പ്രാണന്നു താങ്ങായി
നിയും മരിക്കാത്ത കണ്ണുകള്‍ 
അഴലോടെ യകലെനിന്നു ഇറ്റുമീ മിഴി നീരിലി
ഴ ചേര്‍ത്ത് വച്ച ചിന്തകള്‍ കണ്ടു ഞാന്‍ 
നീ പറത്തുന്ന കുഞ്ഞരി പ്രാവുകള
ലലയിടുന്നിതാ ശാന്തത ഭൂമിക്കായ്‌ 
പിറക്കാതിരിക്കട്ടെ " ചെറു കുട്ടികള്‍ "
ഭൂമിയിലോരുങ്ങാതിരിക്കട്ടെ "ഹിരോഷിമകള്‍"
കണ്ണെത്താത്തലം കണ്ടെത്തു നീ 
കാതെത്താത്തലം കേള്‍ക്കു നീ 
ഇനിയും മരിക്കാത്ത ഭൂമിയില്‍ 
മുനിയും ചിന്താ ശരങ്ങള്‍ക്ക് മൂര്‍ച്ച യേകാന്‍
നിനവാര്‍ന്ന ദര്‍ശന സമൃദ്ധിക്കായ്‌
ഇനിയും പ്രാണന്‍ ഒഴിയാത്ത 
പഞജരം ഞാന്‍ "ഹിബാക്കുഷ "
( ജപ്പാനില്‍ ഹിരോഷിമ സംഭവത്തിനു ശേഷം ജീവനുള്ളതും 
 അല്ലാത്തതുമായ ശേഷിപ്പുകളെ ഹിബാക്കുഷ എന്നറിയപ്പെടുന്നു )

ഒരു മഴക്കിനാവ്


ഒരു മഴക്കിനാവ് 
ദാഹാര്ത്തയാമീ ഭൂമിക്കു നിന്‍
സ്നേഹാര്‍ദ്രമാം മഴ നൂല് പാകവേ 
മോഹം കിനിപ്പിക്കു മോര്‍മ്മകള്‍ ചാരെ 
താള മുതിര്‍ക്കുന്നു കേട്ടുവോ 
ഇലകള്‍ പൊഴിക്കുമീ നീര്ത്തുള്ളിയില്‍
ഞാനെന്‍ ഹൃദയതാളം കേള്‍ക്കുന്നു 
ഇലപ്പുള്ളിന്‍ ചിലമ്പലില്‍
ഞാനെന്റെയാത്മരാഗവും 
ഒഴുകുന്ന കാറ്റിലെന്‍ പ്രേമഗന്ധമുന്ട-
ഴകാര്‍ന്ന സ്വപ്നത്തിലെന്‍ ജീവിതപ്പെരുമയും
അറിയുമോ 
നീയെന്റെയാരും കൊതിക്കും കിനാവിനെ 

Friday, August 6, 2010

വഴി കാട്ടി

വഴി കാട്ടി 
ചുടു ചോര മണക്കും പാതക്കരികെ 
പാവം ഞാനൊരു വഴികാട്ടി 
മീതെ പായും 
യന്ത്ര ക്കാക്കകള്‍ 
ചാരെ പായും 
വെടിയുണ്ട കളും 
ഇരു കാലികളുടെ ഹൃദയം 
കൊത്തിവലിക്കും
കഴുകന്മാരുടെ കലപിലയും 
അലമുറയിട്ടുഴറീടുന്നൊരു
ചെറുപിള്ളേരുടെ തെരുവുകളും 
ഇരുളിലോളിക്കും നെറികേട്കളുടെ 
തുരു തുരെ യുള്ള കവാത്തും 
ഇതു ബാഗ്ദാദ് 

Thursday, August 5, 2010

മുരളി ഒരോര്‍മ


മുരളി ഒരോര്‍മ 
ഇഴ ചേര്‍ത്ത് നെയ്തിട്ട 
നാദങ്ങള്‍ അത്രയും അഴകൊലുമ -
നുനാദമായ് മുഴങ്ങുമ്പോള -
റിയുന്നു ഞാനീ ദൂര ക്കൊണില്‍ നിന്ന് 
ഞാന്‍ അറിയാത്തവരാണ് ഏറെയും 
എന്നെ അറിയുന്നതെന്ന് 

ഇറ്റുമീ നയനനീര്‍ക്കണങ്ങള്‍ത -
ന്നുപ്പിന്റെ സന്ദ്രതക്കായ് 
അര്‍പ്പിപ്പൂ ഞാന്‍ 
"അരങ്ങിന്റെ തന്ത്രവും രസവും "
ഇനിയുറങ്ങട്ടെ ദീര്‍ഘമായ് .
ഒരു വൃദ്ധ ദുഃഖ

ഒരു വൃദ്ധ ദുഃഖം


ഒരു വൃദ്ധ ദുഃഖം 
തൊടികളില്‍ കൈ പിടിച്ച്ചരികെ 
കഥകള്‍ കേട്ടു
കലപിലകള്‍ കാട്ടാന്‍ 
കിടാക്കള്‍ 
അരികിലില്ലെന്നതെന്റെ ദുഃഖം 

ഓഗസ്റ്റ്‌ 15


ഓഗസ്റ്റ്‌ 15
പിറന്നാള്‍ എന്ന് ചൊല്ലുമോ യിന്ത്യതന്‍
പുതു ജന്മമെന്നോതുമോ
പതിവായെത്തുമീയോഗസ്റ്റു പതിനഞ്ചിനെ
വിരിമാറിലതിര്‍ വേലി കെട്ടി
യോരയല്‍പ്പിറപ്പിന്റെ നാളോ
അല്ലലുകള്‍ ഏതുമേയില്ലാതെ എത്തിയോ
രധികാര പീഠത്തിന്‍ ആണ്ടുപിറപ്പോ
അഴലുകളില്‍ ഉതിര്‍ന്നൊരു
"നവഖലി" ക്കണ്ണീര്‍ക്കണങ്ങളില്‍
വിരലുകള്‍ ഓട്ടിക്കുളിര്‍പ്പിച്ച്ച്ച
ബാപ്പു തന്നോര്‍മ ക്കുറിപ്പോ

ഇഴ ചെര്‍ന്നോരാ ത്മ ബന്ധങ്ങളില്‍
നിറം ചാര്‍ത്തി പ്പിരിച്ച്ച
പാതക
പ്പെരു നാളോ

ഉറയുന്ന കോമര ച്ചോട്ടില്‍ നിന്നകലെക്കു
പാഞ്ഞൊരു ഉറ്റ തെത്തേടി
ഉലയൂതി വീര്‍ത്ത കണ്കള്‍ തന്‍
ചാത്തമൂട്ടോ

അരവയര്‍ കൊതി അണയുവാന്‍
ആയുന്ന കൈകളോട ധികാര മാട്ടി പ്പറത്തും
നാള്‍ പ്പെരുമയോ

ആര്‍ജ്ജിത പ്പെരുമകള്‍ കാട്ടാന്‍
ആള്‍ക്കൂട്ട മൊരുക്കും
ശാസന ക്കോയ്മയോ

അറിയുന്നതില്ല നാമിനിയും
വിറയാര്‍ ന്നോരാ ത്മാക്കള്‍ തന്നിന്ത്യയെ

ചിതറി ത്തെ റി ച്ചൊരാ രക്ത കണങ്ങളില്‍
തുടി കൊള്ളു മാത്മാക്കള്‍ തന്നിന്ത്യയെ

ജീവിതം

ജീവിതം 
തിരുത്താനാവതില്ല ഈ 
മുന്നെഴുത്തിതുതന്നെ 
ജീവിതം 
പുഷ്ടി പ്പെടു
ത്തിഷ്ട്ടമോടെ 
ശിഷ്ടമോ 
വിട്ടേക്ക .

Wednesday, August 4, 2010

ദൈവത്തിന്റെ വിലാപം

ദൈവത്തിന്റെ വിലാപം 
( മതമില്ലാത്ത " ജീവനു" വേണ്ടി )
എന്നെ 
അപ മൃത്യുവിനു ഇരയാക്കി 
നീ 
ആള്‍ ദൈവങ്ങളില്‍ ആനന്ദം പരതുകയോ ?
എന്റെ 
നോട്ടമെത്തിയ ഓരോ ദിക്കിലും 
നീ 
എനിക്കിട്ട പേരുകള്‍ എത്ര വ്യത്യസ്തം ?
എനിക്ക് രൂപവും 
എന്റെ വസ്ത്രങ്ങള്‍ക്ക് നിറവും 
കല്പ്പിച്ച്ചപ്പോഴും 
എന്റെ 
കണ്ണില്‍ ഈറന്‍ പൊടിഞ്ഞില്ല
പക്ഷെ 
ഇങ്ങകലെ 
പ്രപഞ്ചത്തിന്റെ ഈ ദൂര കോണില്‍ 
ഈറന്‍ ആര്‍ന്ന കണ്ണുകളോടെ 
ഞാന്‍ 
കഴിയുന്നു 
കുരിശ്‌ എറിയപ്പോഴും
കടല്‍ വിഴുങ്ങിയപ്പോഴും 
തീ മഴ പെയ്തപ്പോഴും 
നിറയാത്ത 
എന്റെ കണ്ണുകള്‍ 
അക്ഷരങ്ങള്‍ക്ക് മേല്‍ 
തീക്കൊള്ളി കൊണ്ടുള്ള 
നിന്റെ 
പേക്കൂത്തുകള്‍ 
ഈറന്‍ അണിയിക്കുന്നു 
ഒപ്പം 
" ജീവന്റെ " മേലുള്ള 
നിന്റെ 
കുതിരകയറ്റവും.

Tuesday, August 3, 2010

കുഞ്ഞുണ്ണി മാഷ്‌

ഒരു കുഞ്ഞുണ്ണി ക്കവിത 
"കുഞ്ഞു " തെക്കിന്റെയും
"ഉണ്ണി " വടക്കിന്റെയും 
കുഞ്ഞുണ്ണി മാഷ്‌ മലയാളത്തിന്റെയും 

അമ്മ

അമ്മ 
"അര്‍ഥ" വ്യാപ്തി തന്‍ മാനമിന്നു 
എത്ര മുറ്റി എന്ന് ഉറ്റു നോക്കുന്ന 
പുത്രന്റെ ( പുത്രിയുടെയും ) അമ്മയിന്നു ( അച്ച്ചനും)
അംഗം ആണേതോ വൃദ്ധ സദനത്തില്‍ 
പെറ്റ വയറിന്റെ നോമ്പരങ്ങള്‍ക്ക്‌ 
ഉറ്റവര്‍ക്ക്‌ ഓര്‍മ ദിനത്തില്‍ ചുരുങ്ങിയമ്മ 
ആഴ്ച്ച വട്ടത്തെ കാല്‍ പെരുമാറ്റ ത്തിനായ് 
കാതോത്ത് കൊലായിലെത്തും അമ്മയ്ക്ക് 
കണ്ണിലാ നീര്‍കണം ബാക്കിയാവുന്നു 
തരളമാം മുടിയിഴകളില്‍ വിരലോട്ടി 
ഹൃദയ താളങ്ങള്‍ ആവഹിക്കാന്‍ വെമ്പും അമ്മയ്ക്ക് 
കരഗതമാവത് "സദനത്തില്‍ " ആയ മാത്രം